
അരൂർ: വാക്കേറ്റത്തിന്റെ പേരിൽ തിരുവോണ നാളിൽ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പ്രതികളിൽ ഒരാൾ പിടിയിലായി. ആലപ്പുഴ അരൂർ പഞ്ചായത്ത് ആറാം വാർഡ് കരിങ്ങണംകുഴി കാർത്തികിനെയാണ് (യദു-22) തൊടുപുഴ പൊലീസിന്റെ സഹായത്തോടെ അരൂർ പോലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സഹകരണ ലോ കോളേജിലെ നിയമ വിദ്യാർഥിയാണ് കാർത്തിക്.
അക്രമി സംഘത്തിൽ പതിനഞ്ചോളം പേരുണ്ടായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്. സംഘത്തിലെ മറ്റുള്ളവർക്കു വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാണെന്നും അവർ ഉടൻ പിടിയിലാകുമെന്നും സി.ഐ പി.എസ് ഷിജു പറഞ്ഞു. അരൂർ ആറാംവാർഡ്, വട്ടക്കേരി എൻആർഇപി റോഡിനു സമീപം കരിങ്ങണംകുഴിയിൽ ജോർജിന്റെ വീടിനു നേരേയായിരുന്നു ആക്രമണം. ഗേറ്റ് തകർത്ത് എത്തിയ സംഘം വാതിൽ പൊളിച്ച് വീടിനുള്ളിൽ കടന്നും അക്രമം കാട്ടി. ജോർജിനും (62) ഭാര്യ മേരിക്കും (58) പരിക്കേറ്റിരുന്നു. ജോർജിന്റെ മകൻ നിഖിലുമായി ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam