
അരൂർ: രാത്രിയോടെ തീപടര്‍ന്ന വീട്ടിലുണ്ടായിരുന്ന ഗ്രഹനാഥയും വേലക്കാരിയും അത്ഭുതകരമായി രക്ഷപ്പെട്ടു. അരൂർ വില്ലേജ് ഓഫീസിനു പടിഞ്ഞാറുവശത്തള്ള പരേതനായ റിട്ട.ഡി.വൈ.എസ്.പി. ഇടേഴത്ത് തങ്കപ്പൻ നായരുടെ വീടാണ് കത്തിയത്. തങ്കപ്പൻ നായരുടെ ഭാര്യ ഇന്ദിരയും ജോലിക്കാരിയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.ഇവർ വീട്ടിലെ അടച്ചിട്ട ഒരു മുറിയിൽ ഇരുന്ന് ടിവി കാണുകയായിരുന്നു.
പുകയും മരം കത്തുന്നതിന്റെ മണവും മുറിക്കുള്ളിൽ വന്നപ്പോൾ വേലക്കാരി കതക് തുറന്ന് നോക്കിയപ്പോഴാണ് വീടിനുള്ളിൽ തീ കണ്ടത്. ഉടനെ തന്നെ ഇവർ വീടുവിട്ട് അടുത്തുള്ള വീട്ടിൽ അഭയം തേടി. തീ കണ്ട് തടിച്ചുകുടിയ പ്രദേശവാസികള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഒടുവില്‍ അരുരിൽ നിന്നും ചേർത്തലയിൽ നിന്നും മട്ടാഞ്ചേരിയിൽ നിന്നും ഫയർ എൻജിനുകൾ എത്തിയ ശേഷമാണ് തീയണയ്ക്കാൻ കഴിഞ്ഞത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അൻപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam