വീട്ടിൽ തിരിച്ചെത്തിയപ്പോൾ കട്ടിലിൽ ഒരാൾ കിടക്കുന്നു, പൊലിസിനെ അറിയിച്ചു; എത്തുമ്പോഴേക്കും വൃദ്ധയെ ആക്രമിച്ചു

Published : Jun 29, 2022, 06:01 PM IST
വീട്ടിൽ തിരിച്ചെത്തിയപ്പോൾ കട്ടിലിൽ ഒരാൾ കിടക്കുന്നു, പൊലിസിനെ അറിയിച്ചു; എത്തുമ്പോഴേക്കും വൃദ്ധയെ ആക്രമിച്ചു

Synopsis

മയക്കുമരുന്ന് ലഹരിയിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച പ്രതിയെപിടികൂടി  ഇടുക്കി പോലീസ്

ഇടുക്കി: മയക്കുമരുന്ന് ലഹരിയിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച പ്രതിയെപിടികൂടി  ഇടുക്കി പോലീസ്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വാഴത്തോപ്പ് താന്നിക്കണ്ടം കൊച്ചുപുരയ്ക്കൽ പരേതനായ കുഞ്ഞേപ്പിന്റെ ഭാര്യ 69 വയസുള്ള ത്രേസ്യാമ്മയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. 

മയക്കുമരുന്ന് ലഹരിയിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറുകായയിരുന്നു ഇയാൾ. മണിയാറൻ കുടി ലക്ഷം കവലയിൽ ഒട്ടമല കുന്നേൽ ജോസഫിന്റെ മകൻ ജോബിൻ 21 ആണ് കസ്റ്റഡിയിൽ ആയത്.  സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ, പുറത്തു പോയ ത്രേസ്യാമ ഇന്നലെ രാത്രി ഏഴ് മണിയോടെ  വീട്ടിൽ എത്തിയപ്പോൾ കതക് തുറന്ന് കിടക്കുന്നത് കാണപെട്ടു. 

Read more: ഒരു സ്കൂട്ടറില്‍ അഞ്ച് പേര്‍: വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ, രണ്ട് ദിവസം സാമൂഹ്യസേവനം

ഇവർ അകത്തു കയറി മുറിയിൽ നോക്കുമ്പോൾ മകന്റെ കട്ടിലിൽ ഒരാൾ കിടക്കുന്നത് കണ്ടു. പുറത്തിറങ്ങി മുരിക്കാശേരിയിലുള്ള മകനെ വിളിച്ചറിയിച്ചു. മകൻ വിവരം ഇടുക്കി പോലീസിൽ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് ഇവരുടെ വീട്ടിൽ എത്തുമ്പോൾ മാരകമായി പരിക്കേറ്റ നിലയിൽ ത്രേസ്യയെ കാണുകയായിരുന്നു. 

Read more:  'അവർ എന്റെ പിന്നാലെയുണ്ട്'; കൊല്ലപ്പെടുന്നതിന് മുമ്പ് കനയ്യ ലാൽ പൊലീസിൽ പരാതി നൽകി

പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ച പ്രതിയെ പോലീസ് ബലമായി കീഴടക്കി. പ്രതി ലഹരിയിൽ ആയിരുന്നതിനാലും വീട്ടമ്മ അബോധവസ്ഥയിൽ ആയതിനാലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. 354,452 വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രതീകാത്മക ചിത്രം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കണവയും മീൻമുട്ടയും പൊറോട്ടയും കഴിച്ചു, പിന്നാലെ ഉമ്മയുടെ നാവ് കുഴഞ്ഞു'; വിഴിഞ്ഞത്ത് കുടുംബത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പറയുന്നു
ആളില്ലാത്ത സമയത്ത് വീട്ടില്‍ക്കയറിയത് ചോദ്യം ചെയ്തു, ശ്വാസകോശ രോഗമുള്ള വയോധികന്റെ നെഞ്ചിൽ മർദ്ദിച്ച് അയൽവാസി, ദാരുണാന്ത്യം