ചൂടിനോടൊപ്പം പടര്‍ന്ന് ചിക്കന്‍പോക്സും; ഇടുക്കിയില്‍ രണ്ട് മാസത്തിനിടെ ചിക്കന്‍പോക്സ് പിടിപെട്ടത് 445 പേര്‍ക്ക്

Published : Apr 29, 2019, 05:16 PM IST
ചൂടിനോടൊപ്പം പടര്‍ന്ന് ചിക്കന്‍പോക്സും; ഇടുക്കിയില്‍ രണ്ട് മാസത്തിനിടെ ചിക്കന്‍പോക്സ് പിടിപെട്ടത് 445 പേര്‍ക്ക്

Synopsis

സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുന്നവരുടെയും പച്ചമരുന്ന് കഴിക്കുന്നവരുടെയും വീട്ടില്‍ വിശ്രമിക്കുന്നവരുടെയും കണക്ക് വേറെ.   

ഇടുക്കി: കാലവസ്ഥ വ്യതിയാനം. ജില്ലയില്‍ ചിക്കന്‍പോക്‌സ് പടരുന്നു. ചൂട് ക്രമാതീതമായി കൂടിയതോടെ ചിക്കപോക്‌സ് രോഗികളുടെ എണ്ണവും ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. രണ്ട് മാസത്തിനിടെ ഇടുക്കിയില്‍ ചിക്കന്‍പോക്സ് പിടിപെട്ടത് 445 പേര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സതേടി എത്തുന്നവരുടെ കണക്കുകള്‍ മാത്രമാണിത്. കഴിഞ്ഞ മാസം ജില്ലയില്‍ 231 പേര്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടിരുന്നു. ഈ മാസം ഇതുവരെ 214 പേര്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുന്നവരുടെയും പച്ചമരുന്ന് കഴിക്കുന്നവരുടെയും വീട്ടില്‍ വിശ്രമിക്കുന്നവരുടെയും കണക്ക് വേറെ. 

കാലവസ്ഥ വ്യതിയാനമാണ് രോഗം പടര്‍ന്നുപിടിക്കാന്‍ പ്രധാന കാരണം. ചൂടും തണുപ്പും അസുഖ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പനി, തലവേദന, പേശിവേദന തുടങ്ങിയവയാണ് അസുഖ ലക്ഷണങ്ങള്‍. ആദ്യം തൊലിക്ക് മുകളില്‍ കുമിളകള്‍ പൊങ്ങിത്തുടങ്ങും. പലരിലും ചിക്കപോക്‌സ് പിടിപെടുന്നത് പലരൂപത്തിലായിരിക്കും. രോഗത്തെ ആദ്യഘട്ടത്തില്‍ തന്നെ പ്രതിരോധിക്കാന്‍ കഴിയാത്തത് അസുഖത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ശരീരത്തില്‍ അസാധാരണമായി കുരുക്കള്‍ ഉണ്ടാവുകയും ശരീരത്തിന്‍റെ താപനിലയില്‍ വ്യത്യാസം കാണുന്നതും രോഗലക്ഷണങ്ങളാണ്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് 21 ദിവസത്തിനുള്ളില്‍ രോഗം വരാന്‍ സാധ്യതയുണ്ട്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ ചെക്ക്പോസ്റ്റിൽ പിടിയിൽ
തിരുവനന്തപുരം പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ജീവനക്കാരുടെ ശ്രമം ഫലം കണ്ടില്ല; ഫയർ ഫോഴ്‌സ് തീയണച്ചു