42കാരനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published : Feb 29, 2024, 09:29 PM IST
42കാരനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

'ബുധനാഴ്ച രാവിലെ ഹോസ്പിറ്റലില്‍ പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ ഇയാള്‍ രാത്രിയായിട്ടും വീട്ടില്‍ മടങ്ങി എത്തിയിരുന്നില്ല.'

തിരുവനന്തപുരം: കോവളത്ത് മധ്യവയസ്‌കനെ പാറക്കുളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കോവളം കെ.എസ് റോഡ് സിയോണ്‍കുന്നില്‍ പരേതനായ നേശന്റെയും കമലത്തിന്റെയും മകന്‍ ജസ്റ്റിന്‍രാജി(42)നെയാണ് കെ.എസ് റോഡിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പിതാവിന്റെ മരണശേഷം കിടപ്പ് രോഗിയായ അമ്മയോടൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നതെന്നും കുറെക്കാലമായി വിഷാദ രോഗത്തിന് മരുന്ന് കഴിച്ച് വന്നിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അവിവാഹിതനായിരുന്നു. ഇയാള്‍ക്കും മാതാവിനും സഹോദരങ്ങളാണ് ഭക്ഷണവും ചികിത്സാസൗകര്യങ്ങളും നല്‍കിയിരുന്നത്. ബുധനാഴ്ച രാവിലെ ഹോസ്പിറ്റലില്‍ പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ ഇയാള്‍ രാത്രിയായിട്ടും വീട്ടില്‍ മടങ്ങി എത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.  

പാറക്കുളത്തിനു സമീപത്തെ കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് വെള്ളത്തില്‍ കമിഴ്ന്ന് കിടന്ന മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കണ്ടത്. കോവളം പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയില്‍ ബന്ധുക്കള്‍ മൃതദേഹം ജസ്റ്റിന്‍ രാജിന്റെതെന്ന് തിരിച്ചറിയുകയായിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. രാജു, റാബി, അജിത, പരേതരായ വിജയന്‍, റെജി എന്നിവര്‍ സഹോദരങ്ങളാണ്.

'ആഹാരം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു'; 43കാരന് 14 വര്‍ഷം തടവ് 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിഎസ്ഒ ഭക്ഷണം കഴിച്ചു, ട്രെയിൻ യാത്രക്കിടെ സഹയാത്രികക്ക് പൊതിച്ചോർ നൽകി പ്രതിപക്ഷ നേതാവ്
ഒരാഴ്ചയ്ക്കിടയിൽ ഇത് രണ്ടാം തവണ, കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു