
കോട്ടയം : വൈക്കത്ത് ഹണിട്രാപ്പിൽ വൈദികനെ കുടുക്കിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതി നേഹ ഫാത്തിമ, ബംഗളൂർ സ്വദേശി സാരഥി ബഷീർ എന്നിവരാണ് പിടിയിലായത്. വൈദികനെ കബളിപ്പിച്ച് പ്രതികൾ പലപ്പോഴായി 41 ലക്ഷം രൂപ കൈക്കലാക്കി. 2022 മുതൽ ആണ് തട്ടിപ്പ് തുടങ്ങിയത്. ഓൺലൈൻ വഴിയാണ് യുവതി വൈദികനുമായി സൗഹൃദത്തിൽ ആയത്. ഫോൺ വഴിയും വീഡിയോ കോൾ വഴിയും നിരന്തരം ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞദിവസം 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ വൈദികന്റെ വീഡിയോ കോളിൽ റെക്കോർഡ് ചെയ്ത വൈദികന്റെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് യുവതി ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്നാണ് വൈദികൻ വൈക്കം ഡിവൈഎസ്പിക്ക് പരാതി നൽകിയത്. തുടർന്നാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam