ഓടിക്കൊണ്ടിരിക്കെ പാചകവാതക ടാങ്കറിൽ ചോർച്ച; ഫയർഫോഴ്സെത്തി താൽക്കാലികമായി അടച്ചു, ഗതാഗതം നിർത്തിവച്ചു

Published : May 23, 2024, 11:29 AM ISTUpdated : May 23, 2024, 12:58 PM IST
ഓടിക്കൊണ്ടിരിക്കെ പാചകവാതക ടാങ്കറിൽ ചോർച്ച; ഫയർഫോഴ്സെത്തി താൽക്കാലികമായി അടച്ചു, ഗതാഗതം നിർത്തിവച്ചു

Synopsis

പാചക വാതകം പൂര്‍ണ്ണമായും മറ്റൊരു ടാങ്കറിലേക്ക് മാറ്റിയ ശേഷമേ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കൂ.

കാസർകോട്: കാഞ്ഞങ്ങാട് ചിത്താരിയില്‍ ഓടിക്കൊണ്ടിരിക്കുന്നതിന് ഇടയില്‍ പാചക വാതക ടാങ്കറില്‍ ചോര്‍ച്ച. ഫയര്‍ ഫോഴ്സ് എത്തി ചോര്‍ച്ച താൽക്കാലികമായി അടച്ചു. സംസ്ഥാന പാതയില്‍ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ച് വിട്ടിരിക്കുകയാണ്.

രാവിലെ ഏഴരയോടെയാണ് ചിത്താരിയില്‍ പാചക വാതക ടാങ്കറില്‍ നേരിയ ചോര്‍ച്ച ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ചോർച്ച ശ്രദ്ധയില്‍ പെട്ടതോടെ ഡ്രൈവര്‍ വാഹനം റോഡരികിലേക്ക് മാറ്റി പാര്‍ക്ക് ചെയ്തു. റോട്ടര്‍ ഗേജിലാണ് ചോര്‍ച്ച ഉണ്ടായത്. മംഗലാപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ടാങ്കര്‍.

രണ്ടര മണിക്കൂറിന് ശേഷം ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് ചോര്‍ച്ചയടച്ചത്. സംസ്ഥാന പാതയില്‍ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ച് വിട്ടിരിക്കുകയാണ്. പാചക വാതകം പൂര്‍ണ്ണമായും മറ്റൊരു ടാങ്കറിലേക്ക് മാറ്റിയ ശേഷമേ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കൂ. ടാങ്കര്‍ ഡ്രൈവര്‍ കൃത്യസമയത്ത് ചോര്‍ച്ച കണ്ട് റോഡരികിലേക്ക് മാറ്റിനിര്‍ത്തിയതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്.

കേരളത്തിൽ ആനകളുടെ കണക്കെടുപ്പ് തുടങ്ങി; മൂന്ന് ദിവസം സർവെ, അന്തിമ റിപ്പോർട്ട് ജൂലൈ 9ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ണൂരിൽ നിന്നും അയോനയുടെ വൃക്ക തിരുവനന്തപുരത്ത് എത്തിച്ചത് വിമാനത്തിൽ, മരണത്തിലും 5 പേർക്ക് പുതുജീവനേകി 17കാരി
തുടരുന്ന നിയമലംഘനം, ദീർഘദൂര ബസുകൾ കുറഞ്ഞ ദൂരത്തേക്കുള്ള യാത്രക്കാരെ സ്റ്റോപ്പുകളിൽ നിന്ന് കയറ്റുന്നില്ലെന്ന് പരാതി