കുരുക്കിൽ കുടുങ്ങി വാഹനമെത്തിയില്ല, ആശുപത്രിക്ക് മുന്നിൽ ട്രാപ്പിലായത് നാലു മണിക്കൂര്‍; ഒടുവിൽ അഗസ്റ്റിന് രക്ഷകരായി എസ്ഐയും പൊതുപ്രവര്‍ത്തകനും

Published : Jul 20, 2025, 04:30 AM IST
thrissur national highway issue

Synopsis

പുതുക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പിക്കായി എത്തി പുതുക്കാട് സ്വദേശി വെളിയത്ത് അഗസ്റ്റിനാണ് വാഹനം കിട്ടാതെ ഗതാഗതകുരുക്കിൽ കുടുങ്ങിയത്

തൃശൂര്‍: സാധാരണ ഒരു കിലോമീറ്റര്‍ ദൂരത്തുള്ള വീട്ടിലേക്ക് എത്താന്‍ ഏകദേശം എത്ര സമയം എടുക്കും?. വണ്ടിയിലാണെങ്കില്‍ ഒരു അഞ്ച് മിനിട്ടും നടന്നാണെങ്കില്‍ 15-20 മിനിട്ടും മാത്രമായിരിക്കും സമയമെടുക്കുക. എന്നാൽ, പുതുക്കാട്, ആമ്പല്ലൂര്‍ ഭാഗത്ത് ദേശീയപാതയിലൂടെ സ‍ഞ്ചരിക്കുമ്പോള്‍ ഈ അഞ്ചുമിനുട്ട് മിക്കവാറും മണിക്കൂറുകളായി മാരും. അത്തരത്തിൽ നിരവധി പേരാണ് ദേശീയപാതയിലെ കുരുക്ക് മൂലം ദുരതിതമനുഭവിക്കുന്നത്. രോഗികളടക്കമുള്ളവരാണ് ഈ ദുരിതം പേറുന്നത്. വാഹനയാത്രക്കാര്‍ക്ക് മാത്രമല്ല ദുരിതം.

കുരുക്കിന് സമീപത്തെ സ്ഥാപനങ്ങളിലേക്കും ആശുപത്രിയിലേക്കും മറ്റും നടന്നുപോകുന്നവരും ഓട്ടോറിക്ഷയടക്കം വിളിച്ചുപോകുന്നവരുമടക്കം സ്ഥലത്തെത്താൻ കഴിയാതെ കുടുങ്ങുകയാണ്. കഴിഞ്ഞദിവസം ചികിത്സക്കായി ദേശീയപാതക്ക് സമീപമുള്ള ആശുപത്രിയില്‍ എത്തിയ അഗസ്റ്റിന്‍ നാലുമണിക്കൂറിലധികം സമയം ബ്ലോക്കിൽ കുടുങ്ങിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. നാല് മണിക്കൂറാണ് അദ്ദേഹത്തിന് ആശുപത്രിക്ക് മുന്‍പില്‍ നില്‍ക്കേണ്ടി ന്നത്.

ദേശീയപാതയിലെ ഗതാഗത കുരുക്കില്‍ പെട്ടാണ് മണിക്കൂറുകളോളം ആശുപത്രിയില്‍ കുടുങ്ങിയത്. അവസാനം രോഗിക്ക് രക്ഷകരായി ചാലക്കുടി സ്റ്റേഷനിലെ എസ്.ഐ. വിശ്വനാഥനും പൊതുപ്രവര്‍ത്തകനായ സിന്‍റോ പയ്യപ്പിള്ളിയും എത്തി. പുതുക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പിക്കായി എത്തിയതാണ് പുതുക്കാട് സ്വദേശി വെളിയത്ത് അഗസ്റ്റിന്‍.

രാവിലെ ഒമ്പതിന് ചികിത്സയ്ക്കായി ഭാര്യയാടൊപ്പം എത്തിയ അഗസ്റ്റിന്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് പോകനാകാതെ നാല് മണിക്കൂറുകളോളമാണ് ആശുപത്രിക്ക് മുന്‍പിലെ ഗതാഗത കുരുക്കില്‍ കാത്തുനില്‍ക്കേണ്ടിവന്നത്. 

സര്‍വീസ് റോഡില്‍ മണിക്കൂറുകളോളം കുരുങ്ങി കിടക്കുന്ന വാഹനങ്ങള്‍ മൂലം ഇവര്‍ വിളിച്ച വാഹനങ്ങള്‍ക്ക് അടുത്തേക്ക് എത്താനായില്ല. ഈ സമയം ബാങ്കിലേക്ക് എത്തിയ വിശ്വനാഥനും ബാങ്കിലെ ജീവനക്കാരനായ സിന്റോയും ടാക്‌സികള്‍ വിളിച്ചു നോക്കിയെങ്കിലും തിരക്കിലൂടെ കടന്നുവരാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.തുടര്‍ന്ന് വിശ്വനാഥനും സിന്റോയും ചേര്‍ന്ന് ബാങ്കിലേക്ക് വന്നയാളുടെ ബൈക്കില്‍ കയറ്റി ഇരുത്തി വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി