നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ തെളിവെടുപ്പ്; കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം പൊലീസിനെ കാണിച്ച് കൊടുത്ത് അനീഷ

Published : Jun 29, 2025, 08:14 PM ISTUpdated : Jun 29, 2025, 08:26 PM IST
newborn babies murder

Synopsis

അനീഷയുടെ വീട്ടിലും പരിസരത്തുമാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം അനീഷ പൊലീസിനെ കാണിച്ച് കൊടുത്തു.

തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളുടെ കൊന്ന് കുഴിച്ചുകൂടിയ കേസില്‍ കസ്റ്റഡിയിലെടുത്ത കുട്ടികളുടെ അമ്മ അനീഷയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. അനീഷയുടെ വീട്ടിലും പരിസരത്തുമാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം അനീഷ പൊലീസിനെ കാണിച്ച് കൊടുത്തു. വീടിനോട് ചേർന്ന മാവിൻ ചുവട്ടിലാണ് കുഞ്ഞിനെ കുഴിച്ചിട്ടതെന്ന് അനീഷ പൊലീസിനോട് പറഞ്ഞത്. സ്ഥലം പൊലീസ് മാർക്ക് ചെയ്തു. പിന്നീട് അനീഷയെ പൊലീസ് വീടിനകത്തേക്ക് കയറിപ്പോള്‍ അമ്മയെ കെട്ടിപ്പിടിച്ച് അനീഷ നിലവിളിച്ചു.

വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്‍റെ അവശിഷ്ഠങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയത് ഇന്നലെ രാത്രിയാണ്. തനിക്ക് പെൺസുഹൃത്തിൽ ഉണ്ടായ കുട്ടികളുടേതാണ് അസ്ഥി എന്നായിരുന്നു യുവാവിന്‍റെ വെളിപ്പെടുത്തൽ. യുവാവിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഭവിയെയും അനീഷ എന്ന യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നവജാതശിശുക്കളിൽ രണ്ടാമത്തെ കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആദ്യത്തെ കുട്ടി പൊക്കിള്‍കൊടി കഴുത്തിൽ കുരുങ്ങി, വയറ്റിനുള്ളിൽ വെച്ച് തന്നെ മരിച്ചെന്നായിരുന്നു യുവതിയുടെ മൊഴി.

എന്നാല്‍, രണ്ട് നവജാതശിശുക്കളെയും അനീഷ തന്നെ കൊന്നതാണെന്നാണ് പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് ചേട്ടന്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്ഐആറിലുള്ളത്. രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടിൽ പൊതിഞ്ഞ് ശുചിമുറിയിൽ വെച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ കുഴി നാല് മാസങ്ങൾക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി എടുത്തത് 8 മാസത്തിന് ശേഷമാണെന്നും എഫ്ഐആറില്‍ പറയുന്നു. എഫ്ഐആറിന്‍റെ പകർപ്പുകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു
ഒളിപ്പിച്ചത് പാൻ്റിലെ അറയിൽ, നിലമ്പൂരിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു; നടപടി ബെവ്കോയിൽ നിന്ന് മദ്യം മോഷ്‌ടിച്ച കേസിൽ