
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. തൃശൂര്‍ ഒല്ലൂരിലാണ് സംഭവം. പരിക്കേറ്റ അമ്മാടം സ്വദേശി ജോയിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ എറവക്കാട് റൂട്ടിലോടുന്ന ബ്രദേഴ്സ് ബസില്‍ നിന്നാണ് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ച് വീണത്. സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരനെ കയറ്റിയശേഷം മുന്നോട്ട് എടുക്കുന്നതിനിടെയാണ് ജോയി തെറിച്ച് വീണത്. ബസിന്‍റെ ഡോര്‍ അടച്ചിരുന്നില്ല. തൊട്ടടുത്ത പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞ അപകട ദൃശ്യവും പുറത്തുവന്നു.
അതേസമയം, തൃശൂര്‍ കുണ്ടന്നൂരില്‍ നിയന്ത്രണം വിട്ട കോളെജ് ബസ് ഹോട്ടലിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ ഹോട്ടല്‍ ജീവനക്കാരി മരിച്ചു. മാങ്ങാട് സ്വദേശി സരളയാണ് മരിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള അഞ്ച് പേരെ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. രാവിലെ 9 മണിയോടെയായിരുന്നു അപകടം. മലബാര്‍ എഞ്ചിനിയറിങ് കോളെജിന്‍റെ ബസ്സാണ് കടയിലേക്ക് ഇടിച്ചു കയറിയത്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് തലചുറ്റല്‍ അനുഭവപ്പെട്ടതാണ് നിയന്ത്രണം വിടാനുള്ള കാരണം. നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam