കോവളത്തെ ടെറസിലെ മരണത്തിൽ രഹസ്യം ചുരുളഴിഞ്ഞു; ചോദ്യം ചെയ്യലിൽ അയൽവാസി കുടുങ്ങി, അമ്മയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ കൊല

Published : Sep 30, 2025, 01:19 AM IST
Kovalam murder

Synopsis

കോവളത്ത് ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധനായ രാജേന്ദ്രനെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. രാജേന്ദ്രനും അമ്മയും തമ്മിലുള്ള ബന്ധത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അയൽവാസിയായ രാജീവാണ് കൊലപാതകം നടത്തിയത്.  

തിരുവനന്തപുരം: കോവളത്ത് ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധൻ രാജേന്ദ്രനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അയൽവാസിയായ രാജീവാണ് കൊലപാതകം നടത്തിയത്. രാജേന്ദ്രനും രാജീവിന്റെ അമ്മയും തമ്മിൽ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡിസിപി നകുൽ ദേശ്മുഖ് അറിയിച്ചു. ഈ മാസം 17-നാണ് കോവളം നെടുമംപറമ്പിൽ പാചക തൊഴിലാളിയായ രാജേന്ദ്രനെ സഹോദരിയുടെ വീടിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ സംഭവിച്ച ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഫൊറൻസിക് ഡോക്ടർമാർ പോലീസിനെ അറിയിച്ചതോടെയാണ് കൊലപാതക സാധ്യതയിലേക്ക് അന്വേഷണം നീണ്ടത്.

പ്രതിയെ പിടികൂടിയത് ചോദ്യം ചെയ്യലിനൊടുവിൽ

സംഭവത്തെ തുടർന്ന് കോവളം പോലീസ് അയൽവാസിയായ രാ­ജീവിനെ ചോദ്യം ചെയ്തു. ആദ്യം കുറ്റം സമ്മതിക്കാൻ തയ്യാറാകാതിരുന്ന പ്രതി തെളിവുകൾ നിരത്തിയപ്പോൾ കുറ്റസമ്മതം നടത്തുകയായിരുന്നു. രാജീവിൻ്റെ അമ്മ മദ്യവിൽപ്പന നടത്തിയിരുന്നു. മദ്യം വാങ്ങുന്നതിനായി രാജേന്ദ്രൻ ഇവരുടെ വീട്ടിൽ സ്ഥിരമായി വരുമായിരുന്നു. രാ­ജേന്ദ്രനും അമ്മയും തമ്മിലുള്ള ബന്ധത്തിൽ താൻ അസ്വസ്ഥനായിരുന്നുവെന്ന് രാ­ജീവ് പൊലീസിന് മൊഴി നൽകി.

കൊലപാതകത്തിലേക്ക് നയിച്ചത്

കൊലപാതകം നടന്ന ദിവസം പകൽ മദ്യം വാങ്ങാൻ രാ­ജേന്ദ്രൻ വീട്ടിലെത്തിയെങ്കിലും രാജീവ് മദ്യം നൽകിയില്ല. തുടർന്ന് രാജേന്ദ്രൻ രാജീവിൻ്റെ അമ്മയെ പിടിച്ചുതള്ളുകയും അവരുടെ കൈയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തു. രാത്രിയിൽ രാജീവ് ടെറസിൽ കയറിയപ്പോഴാണ് തൊട്ടടുത്ത വീടിൻ്റെ ടെറസിൽ രാജേന്ദ്രൻ നിൽക്കുന്നത് കണ്ടത്. അവിടെവെച്ച് രാജേന്ദ്രനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് രാജേന്ദ്രന്റെ സഹോദരി തിരക്കുന്നതിനിടയിൽ മൃതദേഹം കണ്ടെത്തിയത്. രാജേന്ദ്രനെ കൊലപ്പെടുത്തിയ ശേഷം ശബരിമലയിൽ പോയ പ്രതി നാട്ടിലൊക്കെ കറങ്ങി നടക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയതും ചോദ്യം ചെയ്തതും. രാജീവ് കുറ്റം സമ്മതിച്ചതായി ഡിസിപി നകുൽ ദേശ്മുഖ് അറിയിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം
ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ