ഇടുക്കിയിലുണ്ട് ഒരു ചൂടൻ സിറ്റി; എങ്ങനെയാണ് ഈ പേര് വന്നതെന്ന് അറിയാമോ?

Web Desk   | Asianet News
Published : Sep 09, 2021, 11:39 PM ISTUpdated : Sep 10, 2021, 08:13 AM IST
ഇടുക്കിയിലുണ്ട് ഒരു ചൂടൻ സിറ്റി; എങ്ങനെയാണ് ഈ പേര് വന്നതെന്ന് അറിയാമോ?

Synopsis

കഞ്ഞിക്കുഴി- വണ്ണപ്പുറം റോഡിൽ പഴയരിക്കണ്ടതിന് തൊട്ടുമുമ്പ് വട്ടോംപാറയിൽ നിന്ന് തിരിഞ്ഞ് പോയാൽ പുന്നയാർ വെള്ളച്ചാട്ടം. അവിടെ നിന്ന് ചൂടൻ സിറ്റിയിലേക്ക് പോകാം. 

ഇടുക്കി: കേരളത്തിലെ ചില സ്ഥലങ്ങളുടെ പേരുകൾ കൗതുകം ജനിപ്പിക്കുന്നതായിരിക്കും. പ്രത്യേകിച്ച് ​ഗ്രാമപ്രദേശങ്ങളിലെ സ്ഥലങ്ങൾ. അത്തരത്തിൽ ഉള്ള ഒരു സ്ഥലത്തിന്റെ പേരാണ് ചൂടൻസിറ്റി. പേര് കേൾക്കുമ്പോൽ തന്നെ മനസ്സിലാകും, ഈ പേരിന് പിന്നിലൊരു കഥയുണ്ടായിരിക്കുമെന്ന്. വളരെ വർഷങ്ങൾക്കു മുമ്പ് ഇവിടെ വാറ്റ് സജീവമായിരുന്നു. ചൂടൻ സാധനം തപ്പിയുള്ള ആളുകളുടെ വരവാണത്രേ ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് വരാൻ കാരണം. ചൂടു സാധനം കിട്ടിയവർ കൂടുതൽ ചൂടാകാൻ തുടങ്ങിയതോടെ നാട്ടിലും പ്രശ്നങ്ങളുണ്ടായി. അങ്ങനെ മൊത്തത്തിൽ ചൂടായ സ്ഥലത്തിന് ചൂടൻ സിറ്റി (പുന്നയാർ) യെന്ന് പേരും വന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. 

കഞ്ഞിക്കുഴി- വണ്ണപ്പുറം റോഡിൽ പഴയരിക്കണ്ടതിന് തൊട്ടുമുമ്പ് വട്ടോംപാറയിൽ നിന്ന് തിരിഞ്ഞ് പോയാൽ പുന്നയാർ വെള്ളച്ചാട്ടം. അവിടെ നിന്ന് ചൂടൻ സിറ്റിയിലേക്ക് പോകാം. ഇടുക്കി ജില്ലയിൽ ഒത്തിരി സിറ്റിയുണ്ടെങ്കിലും പേരിൽ ഈ സിറ്റി വേറിട്ടു നിൽക്കുന്നു. കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചൂടൻ സിറ്റി എന്ന പേര് വൈറലായിക്കൊണ്ടിരിക്കുകയാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്