
അങ്കമാലി: തന്‍റെ എക്സ്പോര്‍ട്ടിംഗ് സ്ഥാപനത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്ന യുവ വ്യവസായിയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു. ജില്ലാ കലക്ടര്‍ എത്തി അനുകൂല തീരുമാനം ഉണ്ടാക്കാതെ പിന്തിരിയില്ലെന്നാണ് ഇദ്ദേഹത്തിന്‍റെ വാദം. അതേസമയം, ആത്മഹത്യ ഭീഷണി സമ്മര്‍ദ്ദതന്ത്രമാണെന്ന് കെഎസ്ഇബി പ്രതികരിച്ചു.
അങ്കമാലിയിലെ ന്യു ഇയര്‍ ചിട്ടിക്കമ്പനി ഉടമ എം.എം.പ്രസാദ് ആണ് രാവിലെ മുതല്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്. കറുകുറ്റി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിലുള്ള മരത്തില്‍ കയറിയിരിക്കുന്ന പ്രസാദിനെ താഴെയിറക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും ശ്രമം നടത്തുന്നുണ്ട്.
പ്രസാദിന്റെ സ്ഥാപനത്തിന്റെ പ്ലാനിൽ പിഴവ് കണ്ടെത്തിയതിനാലാണ് വൈദ്യുതി കണക്ഷന്‍ നല്‍കാത്തത് എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പ്ലാനിലെ അപാകതക്ക് പിഴ ചുമത്തിയിരുന്നു. 4.5ലക്ഷം രൂപ ഇതുവരെ അടച്ചിട്ടില്ല. റവന്യു റിക്കവറി നടപടി പുരോഗമിക്കുകയാണ്. ആത്മഹത്യ ഭീഷണി സമ്മർദ്ദ തന്ത്രമാണെന്നും കെഎസ്ഇബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അഷറഫുദീന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam