തമിഴ്നാട് രജിസ്ട്രേഷൻ ആഡംബര കാർ, പരിശോധന കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമം; ഡിക്കി തുറന്നപ്പോൾ 80 കിലോ കഞ്ചാവ്!

Published : Feb 19, 2024, 11:08 AM IST
തമിഴ്നാട് രജിസ്ട്രേഷൻ ആഡംബര കാർ, പരിശോധന കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമം; ഡിക്കി തുറന്നപ്പോൾ 80 കിലോ കഞ്ചാവ്!

Synopsis

ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശങ്കറിനെ എക്സൈസ് ഉദ്യോഗസ്ഥർ പിന്തുർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 32 പായ്ക്കറ്റുകളിലായി ഒളിപ്പിച്ച കഞ്ചാവ് പിടികൂടിയത്.

തിരുവനന്തപുരം: ആറ്റിങ്ങൽ കല്ലമ്പലം ആഴംകോണത്ത് വൻകഞ്ചാവ് കഞ്ചാവ് വേട്ട. തമിഴ്നാട് രജിസ്ട്രേഷൻ കാറിൽ  കടത്താൻ ശ്രമിച്ചത് 80 കിലോയോളം കഞ്ചാവ് എക്സൈസ് പിടികൂടി. സംഭവത്തിൽ തമിഴ്നാട് സ്വദേശി ശങ്കറിനെ എക്സൈസ് സംഘം പിടികൂടി. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു വ്യക്തി ഓടി രക്ഷപ്പെട്ടു.  ഇന്നലെ വൈകുന്നേരം 6 മണിയോടുകൂടി കല്ലമ്പലം എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിൽ നിന്ന് 80 കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പിടികൂടിയത്.  

എക്സൈസ് സംഘം കൈ കാണിച്ചതിനെ തുടർന്ന് ശങ്കർ വാഹനം നിർത്തി. ഇതിനിടെ കാറിൽ  ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശങ്കറിനെ എക്സൈസ് ഉദ്യോഗസ്ഥർ പിന്തുർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഏകദേശം 32 പാക്കറ്റുകളിലായി കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു.  വാഹന പരിശോധനയിൽ കാറിൽ നിന്നും  ഓടി രക്ഷപ്പെട്ടയാളുടെ പേരിൽ തമിഴ്നാട്ടിൽ വിവിധ കോടതികളിൽ കേസുകൾ ഉള്ളതായി എക്സൈസ് സംഘം പറഞ്ഞു.  

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജഹാൻ, ഇൻസ്പെക്ടർ ഷൈജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പിടിയിലായ ശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു.  വാഹനത്തിൽ നിന്നും ഓടി രക്ഷപ്പെട്ട  ആളെ കുറിച്ചുള്ള അന്വേഷണം ഊർജ്ജതമാക്കുമെന്നും എക്സൈസ് സംഘം അറിയിച്ചു. 

Read More :  'എന്ത് വന്നാലും മകളെ മൃതദേഹം കാണിക്കരുത്'; ഉണ്ണികൃഷ്ണപിള്ളയും ബിന്ദുവും ജീവനൊടുക്കിയത് കുറിപ്പെഴുതി വെച്ച്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു