
തിരുവനന്തപുരം: ലക്ഷങ്ങൾ മുടക്കി ടാറിംഗ് നടത്തി ഒരു ദിവസം കഴിയുന്നതിന് മുമ്പേ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലായി. തിരുവനന്തപുരത്തെ രാജീവ് നഗർ - ശംഖുമുഖം റോഡിലാണ് ടാറിംഗ് എന്ന പേരിൽ പ്രഹസനം നടത്തിയത്.
മൂന്നുറിലധികം കുടുംബങ്ങളുടെ സഞ്ചാര പാതയാണ് ടാറിംഗ് നടത്തി ഒരു ദിവസത്തിനകം തകര്‍ന്നത്. നിർമ്മാണം പൂർത്തിയായ റോഡിൽ ടാർ കാണാനേ ഇല്ല. ഉപയോഗിച്ച വീപ്പയിൽ ടാറെന്ന് തോന്നുന്ന മിശ്രിതം മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയാണ് ടാറിംഗ് നടത്തിയത്.പാളികളായി ഇളക്കിയെടുക്കാവുന്ന നിലയിലാണ് ഇപ്പോള്‍ റോഡ്.
ശരിയായ അളവിൽ ടാർ ഉപയോഗിക്കാത്തതാണ് റോഡ് തകരാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. "കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam