വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേർ പിടിയിൽ

Published : Jul 17, 2023, 04:39 PM ISTUpdated : Jul 17, 2023, 04:46 PM IST
വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേർ പിടിയിൽ

Synopsis

മമ്പാട് സ്വദേശികളായ സക്കീർ ഹുസൈൻ, മുനീർ, ചാലിയാർ സ്വദേശി അജ്മൽ എന്നിവരെയാണ് വനംവകുപ്പ് പിടി കൂടിയത്. ഇവരിൽ നിന്ന് വേട്ടക്ക് ഉപയോഗിച്ച ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും പിടിച്ചെടുത്തു.   

മലപ്പുറം: വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേർ പിടിയിൽ. മലപ്പുറം നിലമ്പൂർ അകമ്പാടത്താണ് മൂന്നുപേർ വനം വകുപ്പിൻ്റെ പിടിയിലായത്. മമ്പാട് സ്വദേശികളായ സക്കീർ ഹുസൈൻ, മുനീർ, ചാലിയാർ സ്വദേശി അജ്മൽ എന്നിവരെയാണ് വനംവകുപ്പ് പിടി കൂടിയത്. ഇവരിൽ നിന്ന് വേട്ടക്ക് ഉപയോഗിച്ച ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും പിടിച്ചെടുത്തു. 

കരിഓയിൽ ഒഴിച്ച ശരീരം, മുഖംമൂടിയും അടിവസ്ത്രവും; രാത്രിയെത്തി ഭീതി നിറച്ച് 'അജ്ഞാതൻ', ഭയന്ന് കണ്ണൂരിലെ ഈ ഗ്രാമം 

വന്യമൃഗത്തെ വേട്ടയാടിയ മറ്റൊരു സംഭവം തൃശൂരിൽ നിന്നായിരുന്നു. രണ്ടുദിവസം മുമ്പാണ് ആനയെ കൊന്നുകൂഴിച്ചുമൂടിയത്. കൊമ്പ് മുറിച്ചെടുക്കുകയും ചെയ്തിരുന്നു. മുഖ്യ പ്രതി റോയി ഉള്‍പ്പടെ ആറുപേര്‍ ചേര്‍ന്നാണ് ആനയെ മറവു ചെയ്തതെന്നും അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിരുന്നു. വാഴക്കോട് മണിയഞ്ചിറ റോയിയുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം  കണ്ടെത്തിയത്. സംഭവത്തില്‍ വനംവകുപ്പ് സമഗ്രാന്വേഷണം ആരംഭിച്ചിരുന്നു.

വാഴക്കോട്ടെ ആനക്കൊല:എസ്റ്റേറ്റ് ഉടമ റോയി ഒളിവില്‍ തന്നെ,പ്രാഥമിക റിപ്പോര്‍ട്ടില്‍ റോയി ഉള്‍പ്പെട 2 പ്രതികള്‍

പന്നിക്ക് കെണിവച്ചതില്‍ ആന കുടുങ്ങിയോ, ആനയെ കൊന്നതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് വനംവകുപ്പ് ആദ്യം ശ്രമിച്ചത്. കാട്ടാനയെ കൊന്നത് വൈദ്യുതി ഷോക്കടിപ്പിച്ചെന്നാണ് സൂചന. ഇതിന് ഉപയോഗിച്ച കമ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. ജഡം കുഴിച്ചുമൂടാനെത്തുകയും ഒരു കൊമ്പിന്റെ പകുതി മുറിച്ചുകടത്തി വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കോടനാട് വനംവകുപ്പ് അധികൃതര്‍ പിടികൂടിയ പട്ടിമറ്റം താമരച്ചാലില്‍ അഖിലിനെ ചോദ്യംചെയ്തപ്പോള്‍ ഇക്കാര്യം സമ്മതിച്ചതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തില്‍ ആറ് പേരുണ്ടായിരുന്നതായി അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ട് പേരുടെ പേരുവിവരങ്ങളും അഖില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംശയാസ്പദ സാഹചര്യത്തിൽ 2 യുവാക്കൾ, സ്കൂട്ടറിലെ ചാക്കിൽ 16 കിലോ കഞ്ചാവ്; പരിശോധനക്കിടെ മുങ്ങിയ മുഖ്യ പ്രതി മാസങ്ങൾക്കു ശേഷം പിടിയിൽ
നീന്തൽകുളത്തിൽ പരിധിയില്‍ കൂടുതൽ വെള്ളം, കാടുകയറി ആമ്പലുകൾ; പരിശോധന 12 വയസുകാരന്‍റെ മുങ്ങിമരണത്തെ തുടർന്ന്, കാരണം വിലയിരുത്തി പൊലീസ്