പ്രവാസിയുടെ വീട്ടിൽ ലഹരി മാഫിയയുടെ അക്രമം, യുവാവിനെ വെട്ടി, കാറും പൊലീസ് ജീപ്പും തകർത്തു: 2 പേർ പിടിയിൽ

Published : Sep 05, 2023, 08:24 PM IST
പ്രവാസിയുടെ വീട്ടിൽ ലഹരി മാഫിയയുടെ അക്രമം, യുവാവിനെ വെട്ടി, കാറും പൊലീസ് ജീപ്പും തകർത്തു: 2 പേർ പിടിയിൽ

Synopsis

നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയെങ്കിലും അക്രമി സംഘം ഭീഷണി തുടർന്നു.  ബഹളം കേട്ടെത്തിയ അമ്പലമുക്ക് സ്വദേശി ഇർഷാദിനെ സംഘം വെട്ടി പരിക്കേൽപ്പിച്ചു. താമരശ്ശേരി പൊലീസിന്‍റെ ജീപ്പിന്‍റെ ചില്ലുകളും പ്രവാസിയായ മൻസൂറിന്‍റെ കാറിന്‍റെ  ചില്ലുകളും ഉൾപ്പെടെ സംഘം തകർത്തു.

താമരശ്ശേരി:  അമ്പലമുക്കിൽ  പ്രവാസിയുടെ വീട് അക്രമിക്കുകയും പൊലീസ് ജീപ്പ് തകർക്കുകയും യുവാവിനെ വെട്ടുകയും ചെയ്ത സംഭവത്തിൽ ലഹരി മാഫിയ സംഘത്തിലെ രണ്ട് പേരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോർട്ട് കൊച്ചി ചെള്ളായിക്കട റഫീനാ മൻസിലിൽ ഷക്കീർ (32), കൂടത്തായി കരിങ്ങമണ്ണ കോമൻതൊടുകയിൽ വിഷ്ണുദാസ് (21) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.  തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിന്‍റെ (38) വീട്ടിലാണ് ലഹരി മാഫിയ സംഘം വടിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

മൻസൂറിന്‍റെ വീടിനോട് ചേർന്ന് അയൂബ് എന്ന ആൾ ടെൻറ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുകയാണെന്ന് പൊലീസ് പറയുന്നു. ഈ അയൂബിന്‍റെ  കൂട്ടാളികളായ കണ്ണൻ, ഫിറോസ് എന്നിവരാണ്  മൻസൂറിന്‍റെ വീട്ടിൽ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട് ആക്രമിച്ചത്. മൻസൂർ, ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവർ  വീടിന്‍റെ വാതിലടച്ച് അകത്ത് കയറി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.  ഇതോടെ സംഘം വീടിന്‍റെ ജനൽ ചില്ലുകളും സി.സി.ടി.വി. ക്യാമറയും വാഹനവും  എറിഞ്ഞും അടിച്ചും തകർത്തു.  

നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയെങ്കിലും അക്രമി സംഘം ഭീഷണി തുടർന്നു.  ബഹളം കേട്ടെത്തിയ അമ്പലമുക്ക് സ്വദേശി ഇർഷാദിനെ സംഘം വെട്ടി പരിക്കേൽപ്പിച്ചു. താമരശ്ശേരി പൊലീസിന്‍റെ ജീപ്പിന്‍റെ ചില്ലുകളും പ്രവാസിയായ മൻസൂറിന്‍റെ കാറിന്‍റെ  ചില്ലുകളും ഉൾപ്പെടെ സംഘം തകർത്തു. രാത്രിയോടെ കൂടുതൽ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് അക്രമികളെ തുരത്തിയത്. സംഘത്തിലെ എറണാകുളം സ്വദേശി ഷക്കീർ രാത്രി തന്നെ പൊലീസിന്‍റെ പിടിയിലായിരുന്നു.

അക്രമം നടത്തിയ പതിനഞ്ചോളം വരുന്ന ലഹരി സംഘത്തിലെ മറ്റുള്ളവർക്കായി പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്.  താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ലഹരി ഉത്പന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനുമായി സ്ത്രീകൾ ഉൾപ്പെടെ ഇവിടെ എത്താറുണ്ടായിരുന്നതായാണ് നാട്ടുകാർ പൊലീസിന് നൽകിയിരിക്കുന്ന വിവരം.

Read More : മലപ്പുറം സ്വദേശിയുടെ 2.5 ലക്ഷം മാറി അയച്ചു, കിട്ടിയ ആൾ തീർത്തു; കൈമലർത്തിയ ബാങ്കിന് ഒടുവിൽ കിട്ടയത് വമ്പൻ പണി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താരമായി ആറാം ക്ലാസുകാരൻ മാനവ്, അസ്‌ഹലയുടെ നോവ് ചിരിയിലേക്ക് മാഞ്ഞു; സ്‌കൂളിൽ പ്രത്യേക അസംബ്ലിയിൽ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി
വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു