രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞത് 2 ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധിച്ചു, കപ്പലുകളിൽ നിന്ന് വീണതെന്ന് നിഗമനം

Published : Feb 28, 2025, 11:09 PM IST
രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞത് 2 ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധിച്ചു, കപ്പലുകളിൽ നിന്ന് വീണതെന്ന് നിഗമനം

Synopsis

അന്താരാഷ്ട്ര കപ്പൽ ചാൽ‌ കേരള തീരത്തിനടുത്ത് കൂടി കടന്നുപോകുന്നതിനാൽ കപ്പലുകളിൽ നിന്നും വീണതോ , ഉപേക്ഷിച്ചതോ ആയിരിക്കാമെന്നാണ് നിഗമനം. 

തിരുവനന്തപുരം: തുമ്പ ആറാട്ടുവഴി കടപ്പുറത്ത് ജീവൻ രക്ഷാ ഉപകരണങ്ങളുമായി ബാഗുകൾ (റാഫ്റ്റ്) കരയ്ക്കടിഞ്ഞു. വിവിധ സുരക്ഷാ ഏജൻസികൾ എത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തി. കപ്പലുകളിലെ രക്ഷാബാഗുകളും വാട്ടർ ഡിങ്കിയും പ്രതിരോധ വസ്ത്രങ്ങൾ, അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന മരുന്നുകൾ, ടോർച്ച്, വിറ്റാമിൻ ബിസ്ക്കറ്റ് തുടങ്ങിയവയാണ് തീരത്തടിഞ്ഞ ബാഗിലുണ്ടായിരുന്നത്. 

വിഴിഞ്ഞത്തു നിന്ന് കോസ്റ്റൽ പൊലീസ് എത്തി ഈ വസ്തുക്കൾ പരിശോധനയ്ക്കായി വിഴിഞ്ഞം സ്റ്റേഷനിലെത്തിച്ചു. അന്താരാഷ്ട്ര കപ്പൽ ചാൽ‌ കേരള തീരത്തിനടുത്ത് കൂടി കടന്നുപോകുന്നതിനാൽ കപ്പലുകളിൽ നിന്നും വീണതോ , ഉപേക്ഷിച്ചതോ ആയിരിക്കാമെന്നാണ് വിഴിഞ്ഞം പൊലീസിന്‍റെ നിഗമനം. 

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് തുമ്പ ആറാട്ടു വഴി കടപ്പുറത്ത് രണ്ട് ബാഗുകൾ കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികൾ ഇവ കരയ്ക്കടുപ്പിച്ചു. തുടർന്ന് കഴക്കൂട്ടം പൊലീസിനെയും വിഴിഞ്ഞം കോസ്റ്റൽ പൊലീസിനെയും വിവരമറിയിച്ചു. ബാഗുകൾ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തിച്ചു തുടർന്നാണ് വിഴിഞ്ഞം കോസ്റ്റൽ പൊലീസിന് കൈമാറിയത്. കോസ്റ്റു ഗാർഡ്, ഐ.ബി എന്നിവരും പരിശോധിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ലാബ് വീണ്ടും സര്‍വീസ് റോഡിൽ, ചിറങ്ങരയില്‍ മേല്‍പ്പാല നിര്‍മ്മാണത്തിനിടെ അപകടം, യാത്രികര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്കും 8 യാത്രക്കാർക്കും പരിക്ക്