'വെടിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല, ആഭ്യന്തരമന്ത്രിയെ നേരിൽക്കാണും'; സർക്കാറിനെ കുറ്റം പറയാനില്ലെന്ന് വി.വി. രാജേഷ്

Published : Jun 10, 2026, 10:09 PM IST
mayor vv rajesh

Synopsis

വട്ടിയൂർക്കാവ് എസ്എച്ച്ഒയും എസ്ഐയുമാണ് പ്രശ്നക്കാർ. ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവിയോട് നേരത്തെതന്നെ പറഞ്ഞിരുന്നു. ആകാശത്തേയ്ക്ക് വെടിവയ്ക്കേണ്ട സാഹചര്യം ഒന്നുമില്ല.

തിരുവനന്തപുരം: വട്ടിയൂർക്കാവ് കൗൺസിലർക്കെതിരായ പൊലീസ് നീക്കം നടപടി ക്രമങ്ങൾ പൂർത്തിയാക്കാതെയാണെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. കാപ്പ ചുമത്തിയത് നിയമപരമായ നടപടി ക്രമം പൂർത്തിയാക്കാതെയാണെന്നും പൊലീസ് അസാധാരണ സാഹചര്യം സൃഷ്ടിച്ചുവെന്നും രേഖകൾ ഒന്നും പൊലീസ് കൈമാറിയിട്ടില്ലെന്നും മേയർ പറഞ്ഞു. ജില്ലാ ഭരണകൂടം ആ രേഖകൾ കാണിക്കേണ്ട സാഹചര്യമുണ്ട്. പൊലീസ് വെടി വെയ്ക്കേണ്ട സാഹചര്യമുണ്ടായില്ല. പൊലീസ് അസാധാരണ സാഹചര്യം സൃഷ്ടിച്ചു. സുഗതന്റെ ഭാര്യക്ക് പൊലീസ് മർദനമേറ്റു. ആഭ്യന്തര മന്ത്രിയെ ഉടൻ നേരിൽക്കാണുമെന്നും സർക്കാരിനെ ഇക്കാര്യത്തിൽ കുറ്റം പറയില്ലെന്നും മേയർ പറഞ്ഞു. 

4 വയസ്സുള്ള കുട്ടിയുടെ നേർക്ക് തോക്ക് ചൂണ്ടേണ്ട സാഹചര്യമെന്തായിരുന്നുവെന്നും തിരുവനന്തപുരത്ത് പ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കുകയാണെന്നും രാജേഷ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരമ്പരാഗതമായതെല്ലാം നിലനിർത്തണം, അമ്മമാരുടെ പ്രത്യേക രുചിക്കൂട്ട് മകന്റെ ഭാര്യയ്ക്കോ പകർന്ന് നൽകണം, മുഖ്യമന്ത്രിയുടെ പരാമർശത്തിന് രൂക്ഷ വിമർശനം
ഈ ഉദ്യോ​ഗസ്ഥയുടെ പരാതി ആഭ്യന്തര മന്ത്രി കേൾക്കണം; നമ്പർ മാറി വിളിച്ചതിന് നേരിടുന്നത് ക്രൂരമായ സൈബർ ആക്രമണം