'വെടിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല, ആഭ്യന്തരമന്ത്രിയെ നേരിൽക്കാണും'; സർക്കാറിനെ കുറ്റം പറയാനില്ലെന്ന് വി.വി. രാജേഷ്

Published : Jun 10, 2026, 10:09 PM IST
mayor vv rajesh

Synopsis

വട്ടിയൂർക്കാവ് എസ്എച്ച്ഒയും എസ്ഐയുമാണ് പ്രശ്നക്കാർ. ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവിയോട് നേരത്തെതന്നെ പറഞ്ഞിരുന്നു. ആകാശത്തേയ്ക്ക് വെടിവയ്ക്കേണ്ട സാഹചര്യം ഒന്നുമില്ല.

തിരുവനന്തപുരം: വട്ടിയൂർക്കാവ് കൗൺസിലർക്കെതിരായ പൊലീസ് നീക്കം നടപടി ക്രമങ്ങൾ പൂർത്തിയാക്കാതെയാണെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. കാപ്പ ചുമത്തിയത് നിയമപരമായ നടപടി ക്രമം പൂർത്തിയാക്കാതെയാണെന്നും പൊലീസ് അസാധാരണ സാഹചര്യം സൃഷ്ടിച്ചുവെന്നും രേഖകൾ ഒന്നും പൊലീസ് കൈമാറിയിട്ടില്ലെന്നും മേയർ പറഞ്ഞു. ജില്ലാ ഭരണകൂടം ആ രേഖകൾ കാണിക്കേണ്ട സാഹചര്യമുണ്ട്. പൊലീസ് വെടി വെയ്ക്കേണ്ട സാഹചര്യമുണ്ടായില്ല. പൊലീസ് അസാധാരണ സാഹചര്യം സൃഷ്ടിച്ചു. സുഗതന്റെ ഭാര്യക്ക് പൊലീസ് മർദനമേറ്റു. ആഭ്യന്തര മന്ത്രിയെ ഉടൻ നേരിൽക്കാണുമെന്നും സർക്കാരിനെ ഇക്കാര്യത്തിൽ കുറ്റം പറയില്ലെന്നും മേയർ പറഞ്ഞു. 

4 വയസ്സുള്ള കുട്ടിയുടെ നേർക്ക് തോക്ക് ചൂണ്ടേണ്ട സാഹചര്യമെന്തായിരുന്നുവെന്നും തിരുവനന്തപുരത്ത് പ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കുകയാണെന്നും രാജേഷ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ധാർമികതയെക്കുറിച്ച് നിങ്ങൾ പഠിപ്പിക്കേണ്ട'; പരസ്പരം പോർ വിളിയുമായി എർദോ​ഗാനും നെതന്യാഹുവും
'നില്ല്, വയസായ ഞാൻ എങ്ങോട്ട് പോണമെന്ന് പറ നീ...'; ബിജെപിയുടെ സമരത്തിനിടെ പ്രതികരിച്ച് സരസ്വതിയമ്മ, സമരം അവസാനിപ്പിച്ചു