കനത്ത മഴ വിനയായി; എലവഞ്ചേരിയിലെ 400 ഏക്കർ പ്രദേശത്തെ പച്ചക്കറികൃഷി നശിച്ചു

Published : Aug 18, 2019, 07:04 AM IST
കനത്ത മഴ വിനയായി; എലവഞ്ചേരിയിലെ 400 ഏക്കർ പ്രദേശത്തെ പച്ചക്കറികൃഷി നശിച്ചു

Synopsis

എലവഞ്ചേരിയിലെ 400 ഏക്കർ പ്രദേശത്താണ് പാവലും പടവലവും പച്ചക്കറി കൃഷി. മുൻവർഷങ്ങളിൽ 200 ടണിലേറെയാണ് ഓണ വിപണിയിലേക്ക് എലവഞ്ചേരിയുടെ സംഭാവന. ഇക്കുറി ഇതുണ്ടാവില്ലെന്ന് മാത്രമല്ല, കടക്കെണിയെന്ന് കർഷകർ പറയുന്നു.

പാലക്കാട്: ഓണവിപണി ലക്ഷ്യമിട്ട് പച്ചക്കറി കൃഷിയിറക്കിയ പാലക്കാട് എലവഞ്ചേരിയിലെ കർഷക കൂട്ടായ്മക്ക് കനത്ത തിരിച്ചടി. കനത്ത മഴയിൽ 400 ഏക്കർ പ്രദേശത്തെ പച്ചക്കറികൃഷി മുഴുവനും നശിച്ചു. നഷ്ടം പരിഹരിക്കാൻ അടിയന്തിര സർക്കാർ ഇടപെടലാണ് കർഷകർ ആവശ്യപ്പെടുന്നത്. 

ഓണവിപണി മുന്നിൽക്കണ്ട് വായ്പയെടുത്തൊരുക്കിയ പച്ചക്കറിത്തോട്ടത്തിൽ നിന്ന് ഒരു പാവയ്ക്ക പോലും കിട്ടാത്ത സ്ഥിതിയാണ് നിലവില്‍. മഴ കനത്തപ്പോൾ പാലക്കാട്ടെ പച്ചക്കറി ഗ്രാമമായ എലവഞ്ചേരിയിൽ വ്യാപകകൃഷിനാശമാണ് സംഭവിച്ചത്. എലവഞ്ചേരിയിലെ 400 ഏക്കർ പ്രദേശത്താണ് പാവലും പടവലവും പച്ചക്കറി കൃഷി. മുൻവർഷങ്ങളിൽ 200 ടണിലേറെയാണ് ഓണ വിപണിയിലേക്ക് എലവഞ്ചേരിയുടെ സംഭാവന. ഇക്കുറി ഇതുണ്ടാവില്ലെന്ന് മാത്രമല്ല, തങ്ങള്‍ കടക്കെണിയിലെന്ന് കർഷകർ പറയുന്നു.

കാർഷിക വിള ഇൻഷുറൻസ് പരിരക്ഷ കിട്ടുമെന്നാണ് കൃഷിവകുപ്പ് ഇവർക്കുനൽകുന്ന വിശദീകരണം. എന്നാൽ ഇതൊന്നും നഷ്ടത്തിന്‍റെ നാലിലൊന്നുപോലും പരിഹരിക്കാനുതകില്ലെന്നാണ് പരാതി. പച്ചക്കറി ഗ്രാമമെന്ന പേര് പ്രഖ്യാപനത്തിൽ മാത്രമെന്നും ഒരു പരിരക്ഷയും ഇതുവരെ കിട്ടിയിട്ടില്ലെന്നും ഇവർക്ക് പരാതിയുണ്ട്. ഇക്കുറിയെങ്കിലും അടിയന്തിര സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ എലവഞ്ചേരിയുടെ പച്ചക്കറിപ്പെരുമ പേരിൽ മാത്രമാകുമെന്ന് ഇവർ പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ടല്ലൂരിൽ സത്യപ്രതിജ്ഞ ചടങ്ങിൽ മുദ്രാവാക്യം വിളിക്കുന്നതിനിടെ 58കാരൻ കുഴഞ്ഞു വീണു മരിച്ചു
പാലക്കാട് സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് ക്രൂരമർദ്ദനം; മർദ്ദിച്ചത് സിപിഎം പ്രവർത്തകരെന്ന് ആരോപണം