ആലപ്പുഴ ജില്ലയിൽ വ്യാപക കള്ളവോട്ട് പരാതി; നിരവധി വോട്ടർമാർക്ക് വോട്ട് നഷ്ടമായി

Published : Apr 11, 2026, 10:48 PM IST
vote

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിരവധി വോട്ടർമാർക്ക് വോട്ട് നഷ്ടപ്പെട്ടതായി പരാതി. ചിലരുടെ വോട്ട് പോസ്റ്റൽ വോട്ടായി തെറ്റായി രേഖപ്പെടുത്തിയപ്പോൾ, മറ്റുചിലരുടെ വോട്ട് മറ്റാരോ ചെയ്തതിനെ തുടർന്ന് യഥാർത്ഥ വോട്ടർമാർക്ക് ടെൻഡർ വോട്ട് ചെയ്യേണ്ടി വന്നു.

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിരവധി പേർക്ക് വോട്ട് നഷ്ടമായതായി പരാതി. അമ്പലപ്പുഴ മണ്ഡലത്തിലെ കാക്കാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 139-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ കാക്കാഴം വെളിമ്പറമ്പ് വീട്ടിൽ ഷാജിമോന്റെ വോട്ടാണ് പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയതിനാൽ നഷ്ടമായത്.

ക്രമ നമ്പർ 858 ആയ ഷാജിമോൻ രേഖകളുമായി രാവിലെ ബൂത്തിലെത്തിയെങ്കിലും വോട്ടർപട്ടികയിൽ പോസ്റ്റൽ ബാലറ്റായി രേഖപ്പെടുത്തിയതിനാൽ പ്രിസൈഡിങ് ഓഫിസര്‍ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. റിട്ടേണിങ് ഓഫീസറെ ബന്ധപ്പെട്ടപ്പോൾ പോസ്റ്റൽ വോട്ട് ചെയ്തുവെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പ്രിസൈഡിങ് ഓഫിസര്‍ക്ക് രേഖാമൂലം പരാതി നൽകിയാണ് ഈ മത്സ്യത്തൊഴിലാളി മടങ്ങിയത്.

നീർക്കുന്നം തീരദേശ എൽ പി സ്കൂളിലെ 133-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ നിഷാന നാസർ എന്ന യുവതിയുടെ വോട്ട് മറ്റാരോ ചെയ്തു. തുടർന്ന് ഇവർ ചലഞ്ച് വോട്ട് രേഖപ്പെടുത്തി മടങ്ങി. അരൂർ മണ്ഡലത്തിലെ തുറവൂർ വളമംഗലത്ത് 200-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ഇടുതറ വീട്ടിൽ ഹരികൃഷ്ണനും തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതറിഞ്ഞ് വരണാധികാരിക്ക് പരാതി നൽകി. അന്വേഷണത്തിൽ സമാനപേരുകാരനായ ശ്രീകൃഷ്ണവിലാസം വീട്ടിൽ ഹരികൃഷ്ണനാണ് തെറ്റായി വോട്ട് രേഖപ്പെടുത്തിയതെന്ന് കണ്ടെത്തി. ഇതോടെ പരാതിക്കാരനെക്കൊണ്ട് ടെൻഡർ വോട്ട് ചെയ്യിച്ചു. ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ ബിജെപി 39-ാം ബൂത്ത് പ്രസിഡന്റ് എ ജി ഗോപാലകൃഷ്ണന്റെ വോട്ട് മറ്റൊരാൾ ചെയ്തതിനെ തുടർന്ന് അദ്ദേഹവും ടെൻഡർ വോട്ട് രേഖപ്പെടുത്തി.

മണ്ണഞ്ചേരി തമ്പകച്ചുവട് യുപി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ചേലക്കാപ്പള്ളി വീട്ടിൽ ഗീതാകുമാരി, ആലപ്പുഴ മണ്ഡലത്തിൽ വൈ എം എം എ സ്കൂളിലെത്തിയ നൂറ, കായംകുളം പുള്ളിക്കണക്ക് എൻ എസ് എസ് കരയോഗത്തിലെ 106-ാം നമ്പർ ബൂത്തിലെത്തിയ ചിത്രാലയം വീട്ടിൽ അനന്തകൃഷ്ണൻ എന്നിവർക്കും സമാനമായ ദുരനുഭവമുണ്ടായി. ഇവരുടെ വോട്ടുകളും നേരത്തെ തന്നെ മറ്റാരോ രേഖപ്പെടുത്തിയതിനെ തുടർന്ന് ഇവർക്കെല്ലാം ടെൻഡർ വോട്ട് ചെയ്യേണ്ടി വന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അത്ഭുതകരമായ രക്ഷപ്പെടൽ! വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം
അടിപ്പാത നിര്‍മ്മാണം; തൃശൂര്‍ ദേശീയപാതയിൽ ഗതാഗതക്കുരുക്ക്