സ്ത്രീ വേഷം ധരിച്ച് ജയില്‍ ചാടാന്‍ ശ്രമിച്ച  കുപ്രസിദ്ധ കുറ്റവാളി പിടിയില്‍

Published : May 11, 2017, 05:54 AM ISTUpdated : Oct 04, 2018, 05:42 PM IST
സ്ത്രീ വേഷം ധരിച്ച് ജയില്‍ ചാടാന്‍ ശ്രമിച്ച  കുപ്രസിദ്ധ കുറ്റവാളി പിടിയില്‍

Synopsis

അതീവ സുരക്ഷാ മേഖലയിലാണ് ഈ ജയില്‍. നിരവധി കൊലക്കേസുകളില്‍ പ്രതിയായ ഫ്രാന്‍സിസ്‌കോ ഹെരേര ആര്‍ഗ്യവേറ്റയാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. ഡോണ്‍ ചോകാ എന്നറിയപ്പെടുന്ന സാന്‍ പെഡ്ര ഹോണ്ടുറാസിലെ അധോലോക സംഘങ്ങളിലൊന്നിന്റെ നേതാവാണ്.

സ്‌കര്‍ട്ടും ഹൈ ഹീല്‍ ചെരിപ്പുകളും കൃത്രിമ തലമുടിയും സണ്‍ ഗ്ലാസും ധരിച്ചാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. കൃത്രിമ മാറിടം വെച്ച്, മുഖത്ത് ചായം തേച്ച്, നഖത്തില്‍ പോളിഷ് ഇട്ട് ശരിക്കും ഒരു സ്ത്രീയെ പോലെ വേഷമണിഞ്ഞായിരുന്നു ഇയാളുടെ രക്ഷപ്പെടാനുള്ള ശ്രമം.  ജയില്‍ അന്തേവാസികളെ സന്ദര്‍ശിക്കാന്‍ എത്തിയ കുടുംബാംഗങ്ങള്‍ക്കൊപ്പം, ഗാര്‍ഡുമാരെ കബളിപ്പിച്ച് ജയിലിന്റെ പുറത്തേക്ക് കടക്കുകയായിരുന്നു ഇയാള്‍. 

 

നിരവധി സുരക്ഷാ കവാടങ്ങള്‍ കൂളായി കടന്നു പോയ ഇയാളെ അവസാന കവാടങ്ങളിലൊന്നിലെ ഒരു ഗാര്‍ഡാണ് കുടുക്കിയത്. ഹൈ ഹീല്‍ ചെരിപ്പിട്ടുള്ള ഇയാളുടെ നടത്തത്തില്‍ സംശയം തോന്നിയ ഗാര്‍ഡ് സണ്‍ ഗ്ലാസ് അഴിപ്പിച്ച ശേഷം ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. 

കനത്ത മേക്കപ്പിട്ടുവെങ്കിലും, അതിനു പിന്നില്‍ ഒരാണ്‍ ആണെന്ന കാര്യം ഒളിപ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ലെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

നിരവധി കൊലക്കേസുകള്‍, മാരകായുധങ്ങള്‍ കൈവശം വെച്ച കേസുകള്‍ എന്നിവയില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ഇയാളെ രാജ്യത്തെ ഏറ്റവും സുരക്ഷയുള്ള എല്‍ പോസോ ജയിലിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. 


 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു
ദാഹിച്ചിട്ട് വയ്യ, വെള്ളം വാങ്ങാൻ പൈസ തരുമോ? അമേരിക്കയിൽ കൈനീട്ടി ഇന്ത്യൻ യുവാവ്, വീഡിയോ കാണാം