ആശുപത്രിക്കാര്‍ ആംബുലന്‍സ് നല്‍കിയില്ല; ഭാര്യയുടെ മൃതദേഹം  തോളിലേറ്റി ആദിവാസി യുവാവ് നടന്നത് 10 കിലോമീറ്റര്‍

Published : Aug 25, 2016, 10:07 AM ISTUpdated : Oct 04, 2018, 11:37 PM IST
ആശുപത്രിക്കാര്‍ ആംബുലന്‍സ് നല്‍കിയില്ല; ഭാര്യയുടെ മൃതദേഹം  തോളിലേറ്റി ആദിവാസി യുവാവ് നടന്നത് 10 കിലോമീറ്റര്‍

Synopsis

ഭുവനേശ്വര്‍: ഒഡിഷയിലെ ആദിവാസി ജില്ലയായ കലഹന്തിയില്‍ മൃതദേഹത്തോടും അപമാനം.ക്ഷയരോഗം പിടിപെട്ട് മരിച്ച യുവതിയുടെ മൃതദേഹം ഗ്രാമത്തിലെത്തിക്കാന്‍ ഭര്‍ത്താവിന് ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കിയില്ല.തുടര്‍ന്ന് മൃതദേഹം തോളിലെടുത്ത് മകള്‍ക്കൊപ്പം പത്ത് കിലോമീറ്ററാണ് ആദിവാസി യുവാവ് നടന്നത്.

പുതപ്പില്‍ ഭാര്യയുടെ മൃതദേഹം പൊതിഞ്ഞ് മകള്‍ക്കൊപ്പം നടന്ന് നീങ്ങുന്ന  യുവാവിന്റെ ദൃശ്യങ്ങള്‍ മനുഷ്യസ്‌നേഹികളുടെ ഉള്ളുലക്കുകയാണ്. 

ഒഡിഷയിലെ പിന്നോക്ക ജില്ലയായ കാലഹന്തിയിലെ ജില്ലാ ആശുപത്രിയില്‍ ഭാര്യയുടെ ക്ഷയരോഗത്തിന് ചികിത്സ തേടി എത്തിയ ദന മാഞ്ജിക്കായിരുന്നു ഈ ദുര്‍വിധി. മാഞ്ചിയുടെ ഭാര്യ ആമങ് ദേവിയെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല.തന്റെ ഗ്രാമം അറുപത് കിലോമീറ്റര്‍ക്കപ്പുറമാണെന്നും ഇത്രയും ദൂരം നടന്നെത്തിയ തനിക്ക് കൈയ്യില്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആശുപത്രിയില്‍ നിന്നും വാഹനം വിട്ടു നല്‍കണമെന്നും ദന മാഞ്ചി ആവശ്യപ്പെട്ടു.

എന്നാല്‍ ആശുപത്രി അധികൃതര്‍ ഈ ആവശ്യം അവഗണിക്കുകയായിരുന്നു. അല്‍പം കാത്ത് നിന്ന ശേഷമാണ് മാഞ്ചി ഭാര്യയുടെ മൃതദേഹം തോളിലേറ്റിയത്. മകള്‍ക്കൊപ്പം പത്ത് കിലോമീറ്റര്‍ പിന്നിട്ടു. പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ ഇത് കണ്ടതോടെ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കുകയായിരുന്നു.ജില്ലാ കളക്ടര്‍ ഉടന്‍ തന്നെ മൃതദേഹം ഗ്രാമത്തിലെത്തിക്കാന്‍ സൗകര്യം ഒരുക്കി.

ആശുപത്രിയില്‍ ആംബുലന്‍സ് ഇല്ല എന്ന മറുപടി നല്‍കി തലയൂരാനാണ് ആശുപത്രി അധികൃതരുടെ ശ്രമം. കാലഹന്ദി ജില്ല ആശുപത്രിയില്‍  മോര്‍ച്ചറി സൗകര്യം ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ട് ആംബുലന്‍സ് ലഭ്യമാകുന്നത് വരെ മൃതദേഹം സൂക്ഷിക്കാന്‍ തയ്യാറായില്ല എന്ന ചോദ്യത്തിനാണ് മനുഷ്യത്വം മരവിച്ച ആശുപത്രി അധികൃതര്‍ മറുപടി നല്‍കേണ്ടത്.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?