ആവര്‍ത്തനപ്പട്ടികയില്‍ മോസ്‌കോയ്ക്കും ജപ്പാനും ഇടംകിട്ടുമോ?

Published : Jun 18, 2016, 06:13 PM ISTUpdated : Oct 04, 2018, 06:48 PM IST
ആവര്‍ത്തനപ്പട്ടികയില്‍ മോസ്‌കോയ്ക്കും ജപ്പാനും ഇടംകിട്ടുമോ?

Synopsis

ആവര്‍ത്തനപ്പട്ടികയില്‍ അവസാനം പിറന്നു വീണവര്‍ക്ക് പേരു വീണു. ഇത്രയും കാലം വിളിപ്പേരില്‍ അറിയപ്പെട്ടിരുന്നവര്‍ ഇനി നല്ല ഒറിജിനല്‍ പേരില്‍ തന്നെ വിളി കേട്ടു തുടങ്ങും. 113,115,117,118 ആറ്റോമിക സംഖ്യയുള്ള മൂലകങ്ങളാണ് സ്വന്തം പേരുമായി ഇനി പട്ടികയില്‍ തിളങ്ങാന്‍ പോവുന്നത്.
ഇവര്‍ക്കായി ഇപ്പോള്‍ കണ്ടു വച്ചിരിക്കുന്ന പേരുകള്‍ ഇതൊക്കയാണ്: 

അമേരിക്ക, റഷ്യ, ജപ്പാന്‍ എന്നിവിടങ്ങളിലെ  ഗവേഷകര്‍ കണ്ടുപിടിച്ച ഈ നാല് കൃത്രിമ മൂലകങ്ങള്‍ക്ക് ഇന്റര്‍നാഷനല്‍ യുനിയന്‍ ഓഫ് പ്യുര്‍ ആന്‍ഡ് അപ്‌ളെഡ് കെമിസ്ട്രി(IUPAC) ആണ് പുതിയ പേരുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. 


113 നമ്പര്‍ മൂലകത്തിന്  നിഹോണിയം (Nihonium) എന്ന പേരാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. Nh ആണ് പ്രതീകം. നേരത്തെ യുനന്‍ട്രിയം (unutnrium)എന്ന താല്‍ക്കാലിക പേരാണ് ഇതിനുണ്ടായിരുന്നത്. 

മോസ്‌കോവിയം (Moscovium) എന്നാണ്115ാമന്റെ പുതിയ പേര്. പ്രതീകം Mc ആയിരിക്കും. നേരത്തെ യുനന്‍പെന്റിയം (ununpentium) എന്നായിരുന്നു വിളിപ്പേര്.  

117 ാമത് മൂലകത്തിനെ ടെന്നെസിന്‍ (Tennessine) എന്ന് വിളിക്കാം. പ്രതീകം Ts. നേരത്തെ യുനന്‍സെപ്റ്റിയം(ununseptium) എന്ന പേരില്‍ ഒതുക്കിയിരിക്കുകയായിരുന്നു ഈ മൂലകത്തെ. ഓഗാനെസണ്‍ (Oganesson) എന്നാണ് 118ാ മൂലകത്തിന് കരുതിവച്ച പേര്. Og ആണ് പ്രതീകം. 

അമേരിക്ക, റഷ്യ, ജപ്പാന്‍ എന്നിവിടങ്ങളിലെ  ഗവേഷകര്‍ കണ്ടുപിടിച്ച ഈ നാല് കൃത്രിമ മൂലകങ്ങള്‍ക്ക് ഇന്റര്‍നാഷനല്‍ യുനിയന്‍ ഓഫ് പ്യുര്‍ ആന്‍ഡ് അപ്‌ളെഡ് കെമിസ്ട്രി(IUPAC) ആണ് പുതിയ പേരുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

പേരുകള്‍ അഞ്ചുമാസത്തെ പൊതു വിലയിരുത്തലിനായി സമര്‍പ്പിച്ചിരിക്കയാണ്. 2016 നവംബര്‍ 8 വരെയാണ് വിലയിരുത്താനും അഭിപ്രായമറിയിക്കുവാനുമുള്ള കാലാവധി.  തര്‍ക്കമോ വിമര്‍ശനങ്ങളോ ഇല്ലെങ്കില്‍ അന്നുമുതല്‍ ഈ പേരുകളും പ്രതീകങ്ങളും ആവര്‍ത്തനപ്പട്ടികയില്‍ ഇടംപിടിക്കും.

പേരുവന്ന വഴികള്‍
മൂലകങ്ങള്‍ക്ക് പേരിടുമ്പോള്‍ കൃത്യമായി പാലിക്കേണ്ട ചില മാമൂലുകള്‍ IUPAC  നിര്‍ദേശിക്കുന്നുണ്ട്. ഇതിഹാസ കഥാപാത്രങ്ങള്‍ സങ്കല്‍പ്പങ്ങള്‍ എന്നിവയില്‍ നിന്നുള്ള പേരുകള്‍. ആകാശ ഗോളങ്ങളുമാവാം ധാതുക്കളോ അതുപോലുള്ള പദാര്‍ത്ഥങ്ങളുമായോ ബന്ധപ്പെട്ട പേരുകള്‍ ഒരു സ്ഥലം അല്ലെങ്കില്‍ ഭൂമിശാസ്ത്ര പരമായ  മേഖലയുമായി ബന്ധപ്പെട്ട പേരുകള്‍ മൂലകത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ട പേരുകള്‍ ശാസ്ത്ര ഗവേഷകരുമായി ബന്ധപ്പെട്ട പേരുകള്‍ ഇവയില്‍ ഏതെങ്കിലും മുന്‍നിര്‍ത്തി  മൂലകങ്ങള്‍ക്ക് പേര് തിരയുക എന്നതാണ് പൊതു രീതി. പുതിയ നാലു പേരുകള്‍ക്കു പ്രചോദനമായത് എന്തൊക്കെയാണെന്ന് ഇനി നോക്കാം.

ജപ്പാന്റെ ജപ്പാനിസ് ഭാഷയിലുള്ള നിപ്പണ്‍( Nippon) എന്ന പേരില്‍ നിന്നാണ് നിഹോണിയം എന്ന പേര് ഉരുത്തിരിഞ്ഞു വന്നത്. മോസ്‌കോവിയം എന്ന പേര് പറയാതെ തന്നെ ഊഹിക്കാം റഷ്യയുടെ സ്വന്തം മോസ്‌കോവില്‍നിന്നു വന്ന പേരുതന്നെ.രസതന്ത്രത്തിലെ മുന്‍നിര ഗവേഷണങ്ങള്‍ക്ക് വേദിയായ അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ ആദരിക്കാനാണ് ടെന്നസിന്‍ എന്ന പേരു നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.  ഒരു മൂലകത്തിന്റെ പേരിലേറുന്ന രണ്ടാമത്തെ അമേരിക്കന്‍ പ്രദേശമാണ് ടെന്നസി. നേരത്തെ കാലിഫോര്‍ണിയം എന്ന മൂലകത്തിലൂടെ കാലിഫോര്‍ണിയ ആവര്‍ത്തനപ്പട്ടികയില്‍ മുഖംകാണിച്ചിരുന്നു.

പേരുകള്‍ അഞ്ചുമാസത്തെ പൊതു വിലയിരുത്തലിനായി സമര്‍പ്പിച്ചിരിക്കയാണ്. 2016 നവംബര്‍ 8 വരെയാണ് വിലയിരുത്താനും അഭിപ്രായമറിയിക്കുവാനുമുള്ള കാലാവധി.  

ഇപ്പോഴും സജീവമായി രംഗത്തുളള 83 കാരന്‍ റഷ്യന്‍ ശാസ്ത്രകാരന്‍ യൂറി ഓഗനേഷ്യനോടുള്ള ആദരസൂചകമായാണ് ഓഗാനെസണ്‍ എന്ന പേര് നിര്‍ദേശിക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ജീവിച്ചിരിക്കുന്ന ശാസ്ത്രകാരന്റെ പേര് മൂലകത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്നത്. 106 ാമത് മൂലകമായ സീബോര്‍ഗിയം (Seaborgium)  അമേരിക്കന്‍ ആണവശാസ്ത്രകാരനായ ഗ്‌ളെന്‍ സീബോര്‍ഗിനോടുള്ള ആദരസൂചകമായി നേരത്തെ സ്വീകരിച്ചിരുന്നു. 

ജീവിച്ചിരിക്കുന്ന ശാസ്ത്രകാരന്‍മാരുടെ പേര് പരിഗണിക്കണോ എന്ന കാര്യത്തില്‍ അന്ന് ഒരു തര്‍ക്കവും ഉടലെടുത്തിരുന്നു. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ IUPAC  ഈ പ്രവണത അംഗീകരിക്കുകയായിരുന്നു. തര്‍ക്കമൊന്നുമില്ലെങ്കില്‍ ഈ പുതു പേരുകള്‍ ഇനി രസതന്ത്ര ചരിത്രത്തിലേക്ക് ചേര്‍ത്തു വയ്ക്കപ്പെടും.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം