രണ്ട് ജയലളിതമാര്‍!

Published : Dec 06, 2016, 11:36 AM ISTUpdated : Oct 05, 2018, 03:58 AM IST
രണ്ട് ജയലളിതമാര്‍!

Synopsis

രണ്ട് അഭിമുഖങ്ങള്‍. രണ്ടിലും ജയലളിതയുടെ രണ്ട് ഭാവങ്ങള്‍. ഒന്നില്‍, അഭിമുഖം നടത്തുന്നയാളെ അവര്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. കടുത്ത ഭാഷ ഉപയോഗിച്ച് വിയോജിക്കുന്നു. അവസാനം അഭിമുഖം പാതിവഴിയില്‍നിര്‍ത്തി ഇറങ്ങിപ്പോവുന്നു. മറ്റേതില്‍, അവര്‍ ചിരിച്ചുകൊണ്ട് സംസാരിക്കുന്നു. നിറചിരിയോടെ ഉത്തരങ്ങള്‍ പറയുന്നു. കുട്ടിക്കാലം ഓര്‍ത്തെടുക്കുന്നു. വികാരഭരിതയാവുന്നു. പാട്ടു പാടുന്നു. 


ഇതാ, ഇതാണ് ആദ്യം പറഞ്ഞ അഭിമുഖം. 

ഈ അഭിമുഖം നടത്തിയത് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ താപ്പര്‍. അഭിമുഖമാണ് പുള്ളിയുടെ മേഖല. ആരെയും വീഴ്ത്തുന്ന ചോദ്യശരങ്ങള്‍ക്ക് പേരു കേട്ടയാള്‍. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കയ്പ്പു നീര് കുടിച്ചു നില്‍ക്കുന്ന സമയത്താണ് താപ്പര്‍ ജയലളിതയെ കാണുന്നത്. സ്വാഭാവികമായും ചോദ്യങ്ങളില്‍ നിറയെ മുള്ളും മുനയും. തോറ്റു പോയെന്ന് സമ്മതിപ്പിക്കാനുള്ള ചോദ്യ പരാക്രമങ്ങള്‍. എന്നാല്‍, ജയലളിത അവിടെ പരുങ്ങിയില്ല. അവര്‍ വന്യമായി ചോദ്യങ്ങളെ നേരിടുന്നു. അഭിമുഖകാരനെ കടിച്ചുകുടയുന്ന വാക്കുകള്‍ പ്രയോഗിക്കുന്നു. തോറ്റുപോയില്ലെന്നും തോല്‍പ്പിക്കാനാവില്ലെന്നും തെളിവുകള്‍ വെച്ച് പരുഷമായി സ്ഥാപിക്കുന്നു. ഒടുക്കം, ചോദ്യങ്ങള്‍ക്ക് മൂര്‍ച്ച കൂടുന്നതിനിടെ, അഭിമുഖത്തില്‍നിന്ന് അവര്‍ ഇറങ്ങി നടക്കുന്നു. 


ഇതാണ് രണ്ടാമത്തെ അഭിമുഖം

ജയലളിതയുടെ ഏറ്റവും ഹൃദയസ്പര്‍ശിയായ അഭിമുഖമാണിത്.  സിനിമാ താരവും അവതാരകയുമായ സിമി ഗര്‍വാള്‍ ആണ് അഭിമുഖം നടത്തിയത്.  അങ്ങേയറ്റം വ്യക്തിപരമായിരുന്നു ചോദ്യങ്ങള്‍. അമ്മയുടെ സ്‌നേഹത്തിനു വേണ്ടി ഉഴറി നടന്ന കുട്ടിക്കാലത്തെക്കുറിച്ചും വേദനകളെ കുറിച്ചും അവര്‍ മനസ്സു തുറക്കുന്നു. എംജിആറുമായുള്ള ബന്ധത്തെക്കുറിച്ചും സംസാരിക്കുന്നു. ഇഷ്ടപെട്ട പാട്ടുകള്‍ ഓര്‍ക്കുന്നു. അതു പാടുന്നു. അഭിമുഖത്തില്‍ പൂ പോലെ സൗമ്യയായ, വികാരഭരിതയായ ഒരാളാണ് ജയലളിത. നിറചിരിയോടു മാത്രം കാണാനാവുന്ന ആ അഭിമുഖത്തില്‍ താനെങ്ങനെ ഇങ്ങനെ പരുക്കനായെന്നു കൂടി അവര്‍ പറഞ്ഞുവെയ്ക്കുന്നു. 

ഈ അഭിമുഖങ്ങള്‍ പറഞ്ഞു വെക്കുന്നത് ഒരൊറ്റ കാര്യമാണ്. ഒര സമയം സൗമ്യയും പരുക്കനുമായ ഒരാളാണ് ജയലളിതയെന്ന കാര്യം. ഇതില്‍ ഏതു കള്ളിയില്‍ ഒതുക്കിയാലും അതിനപ്പുറത്തേക്ക് കവിഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ് അവരുടേതെന്ന്. എന്തു കൊണ്ടാണ് അവരിങ്ങനെ ആയതെന്നും ഈ അഭിമുഖങ്ങള്‍ പറയുന്നു.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കോവൽ; നല്ല വിപണി സാധ്യത, വളർത്താനും വിളവെടുക്കാനും എളുപ്പം
കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി