നോട്ട് നിരോധനത്തിന് ശേഷം 4900 കോടിയുടെ കള്ളപ്പണം പിടിച്ചെന്ന് അവകാശവാദം

Published : Sep 07, 2017, 10:06 PM ISTUpdated : Oct 05, 2018, 12:41 AM IST
നോട്ട് നിരോധനത്തിന് ശേഷം 4900 കോടിയുടെ കള്ളപ്പണം പിടിച്ചെന്ന് അവകാശവാദം

Synopsis

ദില്ലി: നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താന്‍ അവസരം നല്‍കിയ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി 4900 കോടി രൂപ നിക്ഷേപിക്കപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. 21,000 പേരാണ് ഇത്തരത്തില്‍ സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്തിയതെന്നും ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതില്‍ നിന്ന് 2,451 കോടിയുടെ നികുതി വരുമാനം ആദായ നികുതി വകുപ്പിന് ലഭിച്ചെന്നാണ് അവകാശവാദം.

നോട്ട് നിരോധനത്തിന് ശേഷം അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തിയെന്ന കണക്കുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടതിന് പിന്നാലെയാമ് 4900 കോടിയുടെ കള്ളപ്പണം കണ്ടെത്തിയെന്ന വാദവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 50 ശതമാനം പിഴയടച്ച് കള്ളപ്പണം നിയമവിധേയമാക്കാമെന്നായിരുന്നു പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. മാര്‍ച്ച് 31ഓടെ ഇതിനുള്ള സമയപരിധി അവസാനിക്കുകയും ചെയ്തു. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മോഹമുണ്ടോ? ബജറ്റ് 'കൈവിട്ടു' പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിന് ശേഷം കൂടുതല്‍ റിട്ടേണ്‍ എവിടെ കിട്ടും? 5 വ‍‌ർഷത്തെ കണക്കുകൾ പറയുന്നതെന്ത്?