എച്ച്.ഐ.വി ചികിത്സയ്ക്കുള്ള മരുന്നുമായി സിപ്‌ല

Published : Jan 29, 2018, 11:59 PM ISTUpdated : Oct 04, 2018, 08:02 PM IST
എച്ച്.ഐ.വി ചികിത്സയ്ക്കുള്ള മരുന്നുമായി സിപ്‌ല

Synopsis

ദില്ലി: രാജ്യത്തെ പ്രമുഖ മരുന്ന് ഉത്പാദകരായ സിപ്‌ലയ്ക്ക് എച്ച്.ഐ.വി ചികിത്സയ്ക്കുള്ള മരുന്ന് ഉത്പാദിപ്പിക്കാന്‍ അനുമതി. യു.എസ് ഹെല്‍ത്ത് റെഗുലേറ്റര്‍ ആണ് സിപ്‌ലയ്ക്ക് മുതിര്‍ന്നവരിലെ എച്ച്‌ഐവി-വണ്‍ രോഗബാധയ്ക്കുള്ള ടെനോഫോവിര്‍ ഡിസോപ്രോക്‌സില്‍ ഫ്യൂമറേറ്റ് ടാബ്ലറ്റുകളുണ്ടാക്കാന്‍ അനുമതി നല്‍കിയത്. 

1935-ല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച സിപ്‌ല ലോകമെമ്പാടുമുള്ള നൂറിലേറെ രാജ്യങ്ങളില്‍ ഇപ്പോള്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ മാത്രം എട്ട് മരുന്ന് ഉല്‍പാദനയൂണിറ്റുകളാണ് കമ്പനിക്കുള്ളത്. കാല്‍ലക്ഷത്തിലേറെ ജീവനക്കാരും സിപ്‌ലയ്ക്കുണ്ട്.
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം
പെന്‍ഷന്‍ മേഖലയില്‍ ഇനി നൂറു ശതമാനം വിദേശ നിക്ഷേപം; മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് പിന്നാലെ; സാധാരണക്കാര്‍ക്ക് നേട്ടമോ?