
മുംബൈ: ഇന്ത്യന്‍ ജിഡിപി ഈ സാമ്പത്തിക വര്‍ഷം 7.4 ലേക്ക് ഉയരുമെന്നും. ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ യാത്ര തുടരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു. 2018 -19 ല്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ സംബന്ധിച്ചുളള പ്രതീക്ഷകള്‍ ഇന്‍റര്‍നാഷണൽ മോണിറ്ററി ഫിനാൻസ് കമ്മിറ്റിയില്‍ (ഐ.എം.എഫ്.സി) പങ്ക് വയ്ക്കുകയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍.
2017-18 ല്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ അസ്ഥിരമായിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഈ പ്രതിസന്ധി ഘട്ടങ്ങളെയെക്കെ ഇന്ത്യ തരണം ചെയ്യും. 2017 ജൂലൈയില്‍ നിലവില്‍ വന്ന ചരക്ക് സേവന നികുതി ഇന്ത്യയുടെ പരോക്ഷ നികുതി സംവിധാനത്തെ ശുദ്ധീകരിച്ചു. ഇതിന്‍റെ പ്രതിഫലനം ഈ സാമ്പത്തിക വര്‍ഷത്തിണ്ടാവും. നികുതി വരുമാനം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
2018- 19 ല്‍ കയറ്റുമതി വളരും അതുമൂലം പുതിയ നിക്ഷേപകരായി ഒരുപാട് പേര്‍ ഉയര്‍ന്നുവരും ഇത് ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍ നവേന്മേഷം കൊണ്ടുവരുമെന്നും അദ്ദേഹം ഐ.എം.എഫ്.സിയെ അറിയിച്ചു. ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനങ്ങളെ വലിയ പ്രതീക്ഷയോടെയാണ് വ്യവസായ - വാണിജ്യ - സംരംഭകത്വ ലോകം കാണുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.