
ദില്ലി: ദില്ലിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം 29 വസ്തുകളുടേയും 54 തരം സേവനങ്ങളുടേയും ജിഎസ്ടി നികുതി പുനര്‍നിര്‍ണയിച്ചു. പരിഷ്‌കരിച്ച നികുതി നിരക്കുകള്‍ ജനുവരി 25 മുതല്‍ നിലവില്‍ വരും.
അതേസമയം പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല. പത്ത് ദിവസത്തിന് ശേഷം ചേരുന്ന അടുത്ത ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യം പരിഗണിക്കും. റിയല്‍ എസ്റ്റേറ്റ് രംഗത്തെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടു വരുന്ന കാര്യം ഇന്ന് അവതരിപ്പിച്ചെങ്കിലും കേരളം എതിര്‍ത്തതിനെ തുടര്‍ന്ന് ചര്‍ച്ച മാറ്റിവച്ചു.
ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗം ജിഎസ്ടി റിട്ടേണ്‍ ഫോമുകള്‍ കൂടുതല്‍ ലഘൂകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. എളുപ്പത്തില്‍ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പ്രത്യേക സംവിധാനം ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ആധാര്‍ പദ്ധതിയുടെ അവതാരകനായ നന്ദന്‍ തിലേകേനി അവതരിപ്പിച്ചു. ജിഎസ്ടി വരുമാനമായി ലഭിച്ച 35,000 കോടി രൂപ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കായി വിഭജിച്ചു നല്‍കുവാനും ജിഎസ്ടി കൗണ്‍സിലില്‍ ധാരണയായിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.