ഒരു ദിവസം കൊണ്ട് മൂന്ന് ലക്ഷം കോടി നഷ്ടം !: ഇന്ത്യന്‍ രൂപയ്ക്ക് ഇടിവ്; ഓഹരി വിപണി കടുത്ത സമ്മര്‍ദ്ദത്തില്‍

Web Desk   | Asianet News
Published : Jan 06, 2020, 05:50 PM ISTUpdated : Jan 06, 2020, 05:52 PM IST
ഒരു ദിവസം കൊണ്ട് മൂന്ന് ലക്ഷം കോടി നഷ്ടം !: ഇന്ത്യന്‍ രൂപയ്ക്ക് ഇടിവ്; ഓഹരി വിപണി കടുത്ത സമ്മര്‍ദ്ദത്തില്‍

Synopsis

ഇറാനിയൻ ജനറലിനെ കൊന്ന യുഎസ് വ്യോമാക്രമണം മൂലം വിപണിയില്‍ ഉണ്ടായ ഇടിവ് തുടരുന്നതിനിടെ ബ്രെൻറ് ക്രൂഡ് വ്യാപാരം ബാരലിന് 70 ഡോളറായി ഉയർന്നു. 


യുഎസ്- ഇറാൻ സംഘർഷങ്ങൾ ആഗോള ഇക്വിറ്റികളെ തകർത്തതോടെ ഇന്ത്യൻ ഓഹരി വിപണിയില്‍ അടുത്ത മാസങ്ങളിലെ ഏറ്റവും വലിയ വിറ്റഴിക്കലുണ്ടായി. സെൻസെക്സ് 788 പോയിൻറ് ഇടിഞ്ഞ് 40,676 ലെത്തി. വിപണി മൂല്യത്തിൽ നിന്ന് മൂന്ന് ലക്ഷം കോടി രൂപ ഇന്ന് മാത്രം തുടച്ചുനീക്കപ്പെട്ടു.

എണ്ണ വില കുതിച്ചുയരുന്നതോടെ നിഫ്റ്റി സൂചിക 2 ശതമാനം ഇടിഞ്ഞ് 11,993 ആയി. യുഎസ് ഡോളറിനെതിരെ രൂപയും കുത്തനെ ഇടിഞ്ഞ് 72 ന് മുകളിലേക്ക് പോയി. കഴിഞ്ഞ് ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ത്യ ഓഹരി വിപണി. 

ഇറാനിലെ ഒരു ഉന്നത ജനറലിനെ അമേരിക്ക കൊലപ്പെടുത്തിയതിനെത്തുടർന്നുണ്ടായ സംഘർഷങ്ങൾ തിങ്കളാഴ്ച യൂറോപ്യൻ ഓഹരികളിലും നഷ്ടം വർദ്ധിപ്പിച്ചു. സെൻ‌സെക്സ് 30 സ്റ്റോക്കുകളിൽ‌, ടൈറ്റൻ‌, പവർ‌ഗ്രിഡ് എന്നീ രണ്ട് ഓഹരികൾ‌ മികച്ച രീതിയില്‍ ക്ലോസ് ചെയ്തു. എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റാ സ്റ്റീൽ, ആർ‌ഐ‌എൽ, ഏഷ്യൻ പെയിന്റ്സ്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, എച്ച്ഡി‌എഫ്സി, ഹീറോ മോട്ടോകോർപ്പ്, മാരുതി സുസുക്കി എന്നീ ഓഹരികള്‍ രണ്ട് ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, എസ്‌ബി‌ഐ എന്നിവ 4% മുതൽ 5% വരെ ഇടിഞ്ഞു.

ഇറാനിയൻ ജനറലിനെ കൊന്ന യുഎസ് വ്യോമാക്രമണം മൂലം വിപണിയില്‍ ഉണ്ടായ ഇടിവ് തുടരുന്നതിനിടെ ബ്രെൻറ് ക്രൂഡ് വ്യാപാരം ബാരലിന് 70 ഡോളറായി ഉയർന്നു. മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം മോശമായി തുടരുകയാണ്, യുറേനിയം സമ്പുഷ്ടമാക്കുന്നതിന് ഇനി ഒരു പരിധിയും പാലിക്കില്ലെന്ന് ഇറാൻ പറഞ്ഞു. ടെഹ്‌റാൻ തിരിച്ചടിച്ചാൽ ഇറാനിലെ 52 ഇടങ്ങളെ ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

രൂപയുടെ മൂല്യത്തകർച്ചയും പണപ്പെരുപ്പം ഉയരുമെന്ന ഭയവും ബാങ്കിംഗ് ഓഹരികളിൽ സമ്മർദ്ദം വര്‍ധിപ്പിക്കുകയാണ്. ഫെഡറൽ ബാങ്ക്, എസ്‌ബി‌ഐ, ബാങ്ക് ഓഫ് ബറോഡ, പി‌എൻ‌ബി, ആർ‌ബി‌എൽ ബാങ്ക് എന്നിവ 4 ശതമാനത്തിനും 6 ശതമാനത്തിനും ഇടയില്‍ താഴേക്ക് പോയി. നിഫ്റ്റി ബാങ്ക് സൂചിക 2.6 ശതമാനമാണ് ഇടിഞ്ഞത്.

"ക്രൂഡ് ഓയിൽ ആഘാതം മൂലം വളർന്നുവരുന്ന മറ്റ് വിപണികളേക്കാൾ ഇന്ത്യൻ വിപണികളെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നു. ക്രൂഡ് ഇറക്കുമതിയെ നമ്മള്‍ കൂടുതല്‍ ആശ്രയിക്കുന്നതാണ് സമ്പദ്‌വ്യവസ്ഥയെയും വിപണികളെയും ഇത്തരം പ്രശ്നങ്ങള്‍ കൂടുതല്‍ ബാധിക്കാന്‍ കാരണം." കൊട്ടക് സെക്യൂരിറ്റീസിലെ സീനിയർ വിപിയും അടിസ്ഥാന ഗവേഷണ-പിസിജിയുടെ തലവനുമായ റുസ്മിക് ഓസ പറഞ്ഞു.

PREV
click me!

Recommended Stories

പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍
സൗദിയില്‍ മദ്യവില്‍പ്പന ഉദാരമാക്കുന്നു; 'കനത്ത ശമ്പളമുള്ള' വിദേശികള്‍ക്ക് ഇനി റിയാദില്‍ മദ്യം വാങ്ങാം