Share Market Today: പണപ്പെരുപ്പ കണക്കുകൾ കാത്ത് നിക്ഷേപകർ; വിപണി വീണു

By Web TeamFirst Published Jan 11, 2023, 6:03 PM IST
Highlights

നിക്ഷേപകർ ജാഗ്രത പുലർത്തിയതോടെ വിപണിയിൽ നഷ്ടം. സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. നേട്ടം തുടരുന്ന ഓഹരികൾ ഇവയാണ് 
 

മുംബൈ:  യുഎസ് പണപ്പെരുപ്പ കണക്കുകൾ നിക്ഷേപകർ കാത്തിരിക്കെ ഇന്ത്യൻ ഓഹരികൾ ഇടിഞ്ഞു. പ്രധാന സൂചികകളായ നിഫ്റ്റി 0.1 ശതമാനം ഇടിഞ്ഞ് 17,895.70 ലും  ബിഎസ്ഇ സെൻസെക്സ് 0.02 ശതമാനം ഇടിഞ്ഞ് 60,105.50 ലും വ്യാപാരം അവസാനിപ്പിച്ചു. 

ബോണ്ടുകളുടെ വിൽപ്പനയിൽ നിന്നുള്ള വിദേശ നിക്ഷേപവും ക്രൂഡ് ഓയിൽ വിലയിലെ മൊത്തത്തിലുള്ള തളർച്ചയും കാരണം ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഉയർന്ന് 81.56 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

നിഫ്റ്റിയിൽ ആകെ 32 ഓഹരികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഭാരതി എയർടെൽ, സിപ്ല, ദിവീസ്, അപ്പോളോ ഹോസ്പിറ്റൽസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഒ എൻ ജി സി, കോൾ ഇന്ത്യ എന്നിവ 1.7 ശതമാനത്തിനും 3.5 ശതമാനത്തിനും ഇടയിൽ താഴ്ന്ന അവസാനിച്ചു. മറുവശത്ത്, ഹിൻഡാൽകോ, ബിപിസിഎൽ, സൺ ഫാർമ, അൾട്രാടെക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് എന്നീ ഓഹരികൾ 1.3 ശതമാനത്തിനും 2.8 ശതമാനത്തിനും ഇടയിൽ ഉയർന്ന നേട്ടം കൈവരിച്ചു. 

ഫെഡറൽ റിസർവ് നിരക്ക് വർദ്ധനവിന്റെ സൂചന ലഭിക്കാനായി നിക്ഷേപകർ യു എസ് പണപ്പെരുപ്പ ഡാറ്റയും കാത്തിരിക്കുന്നതിനാൽ, ടോക്കിയോ ഓഹരികൾ ബുധനാഴ്ച ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. ബെഞ്ച്മാർക്ക് നിക്കി 225 സൂചിക 1.03 ശതമാനം അഥവാ 270.44 പോയിന്റ് ഉയർന്ന് 26,446.00 ൽ അവസാനിച്ചു, അതേസമയം വിശാലമായ ടോപ്പിക്സ് സൂചിക 1.08 ശതമാനം അല്ലെങ്കിൽ 20.37 പോയിന്റ് ഉയർന്ന് 1,901.25 ൽ എത്തി. ദക്ഷിണ കൊറിയൻ ഓഹരികൾ തുടർച്ചയായ ആറാം സെഷനിലും ഉയർന്നു.  

click me!