സൈറസ് മിസ്ത്രിയുടെ പുറത്താകലിലേക്കു നയിച്ചത് ലൈംഗീക ആരോപണം

Published : Nov 11, 2016, 03:55 AM ISTUpdated : Oct 04, 2018, 07:44 PM IST
സൈറസ് മിസ്ത്രിയുടെ പുറത്താകലിലേക്കു നയിച്ചത് ലൈംഗീക ആരോപണം

Synopsis

ടാറ്റ ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ഹോട്ടൽസ് മേധാവി രാകേഷ് സർണയ്ക്കെതിരേ കമ്പനിയിലെ ഒരു വനിതാ ജീവനക്കാരി ലൈംഗീക പീഡനത്തിനു പരാതി നൽകിയിരുന്നു. ഹയാത് കമ്പനിയിലെ ഉന്നത ഉദ്യോഗസ്‌ഥനായ സർനയെ മിസ്ത്രി മുൻകൈയെടുത്താണ് ടാറ്റയിലെത്തിച്ചത്. 

ജീവനക്കാരി പരാതി നൽകിയശേഷം മിസ്ത്രി നടത്തിയ ഇടപെടലിലൂടെ വനിതാ ഉദ്യോഗസ്‌ഥയെ കമ്പനിയിൽനിന്നു പുറത്താക്കിയതായും ഇകണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ജൂണിലാണ് ഇക്കാര്യം രത്തൻ ടാറ്റയുടെ ശ്രദ്ധയിൽപെടുന്നത്. ഇതേതുടർന്ന് രത്തൻ ടാറ്റയുടെ നിർദേശപ്രകാരം സ്വതന്ത്ര അന്വേഷണ കമ്മിറ്റിയെ നിശ്ചയിച്ചെങ്കിലും കമ്മിറ്റി ഇതേവരെ റിപ്പോർട്ട് നൽകിയിട്ടില്ല. 

ഇതേതുടർന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും കമ്പനിയുടെ പരമ്പരാഗത ശീലങ്ങളിൽനിന്നു വ്യതിചലിച്ചതുമാണ് പിന്നീട് മിസ്ത്രിയുടെ പുറത്താകലിലേക്കു വഴിവച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞമാസം 24നാണ് മിസ്ത്രി ചെയർമാൻ സ്‌ഥാനത്തുനിന്ന് പുറത്തായത്. 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇറക്കുമതി ചെലവ് ഇടിഞ്ഞു, ക്രൂഡ് ഓയിൽ വിലയിൽ 12ശതമാനം കുറവ്, പക്ഷേ സാധാരണക്കാ‍ർക്ക് ഗുണമൊന്നുമില്ല
സ്വര്‍ണ്ണപ്പണയം മുന്നോട്ട്; വീണ്ടും ഇളവുകള്‍ വരും; വ്യക്തിഗത വായ്പകള്‍ക്ക് ഡിമാന്‍ഡ് കുറയുന്നു!