ദുബായ് സബീൽ പാർക്കിൽ നീരജ് മാധവിന്റെ ഷോ വൻ ഹിറ്റ്; ഷോ കാണാൻ പറ്റാത്തവർക്കായി വീണ്ടും നടത്തുമെന്ന് താരം

Published : Oct 29, 2025, 02:53 PM IST
neeraj madhav

Synopsis

ദുബായ് സബീൽ പാർക്കിൽ നടന്ന 'എമിറേറ്റ്സ് ലവ്സ് ഇന്ത്യ' പരിപാടിയിൽ നടൻ നീരജ് മാധവിൻ്റെ റാപ്പ് ഷോ കാണാൻ ആയിരക്കണക്കിന് ആളുകളെത്തി, ഇത് ദീപാവലി സീസണിലെ യു.എ.ഇയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി ഇവന്റായി മാറി.

'എമിറേറ്റ്സ് ലവ്സ് ഇന്ത്യ' എന്ന കമ്മ്യൂണിറ്റി ഇവന്റിനോടനുബന്ധിച്ച് ദുബായ് സബീൽ പാർക്കിൽ, നടനും റാപ്പറുമായ നീരജ് മാധവിന്റെ ഷോ കാണാൻ എത്തിയത് പതിനായിരങ്ങൾ. ദീപാവലി സീസൺ ആയതുകൊണ്ട് തന്നെ യു.എ.ഇയിൽ നടത്തപ്പെട്ട ഏറ്റവും വലിയ കമ്മ്യൂണിറ്റി പരിപാടിയായും ഇത് മാറുകയുണ്ടായി.

ഊർജ്ജസ്വലമായ പരിപാടിയിൽ തന്റെ ഹിറ്റ് റാപ്പുകളായ 'പണി പാളി'യും 'ഗർജ്ജന'വും നീരജ് മാധവ് അവതരിപ്പിച്ചു. തന്റെ ജീവിതത്തിൽ ഇത്രയും വലിയൊരു സദസിന് മുൻപിൽ പാടിയിട്ടില്ലെന്ന് നീരജ് ഷോയ്ക്കിടെ കാണികളെ അഭിസംബോധന ചെയ്ത് പറയുകയുണ്ടായി. ഒരു ഘട്ടത്തിൽ, പ്രേക്ഷകരെ കാണാൻ വേണ്ടി ലൈറ്റുകൾ ഓണാക്കാൻ സംഘാടകരോട് നീരജ മാധവ് ആവശ്യപ്പെട്ടു. ആർപ്പുവിളിക്കുന്ന ആരവത്തിന് മുന്നിൽ വലിയ സംതൃപ്തിയോടെയാണ് നീരജ് റാപ് അവതരിപ്പിച്ചത്.

സൗജന്യ പ്രവേശനമായത് കൊണ്ട് തന്നെ വൈകുന്നേരം ഷോ കാണാൻ എത്തിയവരുടെ തിരക്ക് വർദ്ധിച്ചതിനാൽ, വേദിയിലേക്കുള്ള പ്രവേശന കവാടങ്ങൾ താത്കാലികമായി സംഘാടകർ അടച്ചിരുന്നു. അതുകൊണ്ട് തന്നെ ഷോ കാണാനായി നേരത്തെ എത്തിയ പലർക്കും പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. പരിപാടി കാണാൻ സാധിക്കാത്തവർക്കായി ദുബായിൽ ഒരു ഷോ കൂടി നടത്താൻ പദ്ധതിയുണ്ടെന്ന് നീരജ് മാധവ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

 

 

"ഇത് അവിശ്വസിനീയമായിരുന്നു നമ്മൾ മലയാളികൾ നമ്മുടെ ശക്തി കാണിച്ചു. എന്നാൽ അതേ സമയം, അവിടെ എത്തിയ നിരവധി ആളുകൾക്ക് ഷോ കാണാൻ കഴിയാതെ മടങ്ങേണ്ടിവന്നതിൽ എനിക്ക് നിരാശയുണ്ട്. വേദിയിലേക്ക് പ്രവേശിക്കാൻ കഴിയാത്തവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. സംഘാടകരും ഞാനും നിസ്സഹായരായിരുന്നു. ഇതിന് പരിഹാരമായി, എനിക്ക് ദുബായിൽ ഒരു ഷോ കൂടി നടത്താൻ കഴിയും. അത് സാധ്യമാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും." നീരജ് മാധവ് കുറിച്ചു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്