വിപണിയെ ദുരുപയോഗപ്പെടുത്താനുളള കമ്പനികളുടെ നടപടികളെ തടയാനുളള വ്യവസ്ഥകൾ കരട് ചട്ടത്തിലുണ്ട്.
ദില്ലി: ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ നിയന്ത്രിക്കാനുളള ചട്ടം ഓഗസ്റ്റ് അവസാനത്തോടെ കേന്ദ്രം അന്തിമമാക്കും എന്ന് റിപ്പോർട്ടുകൾ. കരട് ചട്ടത്തിലെ പല വ്യവസ്ഥകളിലും ഇ-കൊമേഴ്സ് കമ്പനികൾ വ്യക്തത തേടിയിട്ടുണ്ട്. നിയമത്തിലെ പല വ്യവസ്ഥകളോടും ഉളള കമ്പനികളുടെ പ്രതികരണം നിലവിൽ കേന്ദ്ര സർക്കാർ വിലയിരുത്തുകയാണ്.
വിപണിയെ ദുരുപയോഗപ്പെടുത്താനുളള കമ്പനികളുടെ നടപടികളെ തടയാനുളള വ്യവസ്ഥകൾ കരട് ചട്ടത്തിലുണ്ട്. മുഖ്യ കംപ്ലെയിൻസ് ഉദ്യോഗസ്ഥൻ, പരാതി പരിഹാരത്തിനുളള ഗ്രീവൻസ് ഓഫീസർ, നിയമ സംവിധാനങ്ങളുമായുളള ഏകോപനത്തിനായി പ്രവർത്തിക്കേണ്ട നോഡൽ ഓഫീസർ എന്നിവരെ കമ്പനി നിയമിക്കണമെന്നും കരട് ചട്ടം നിർദ്ദേശിക്കുന്നു.
നിശ്ചിത ഇടവേളകളിലും ഉത്സവ ദിവസങ്ങളിലും നടത്തുന്ന വിലക്കിഴിവ് ഉറപ്പാക്കുന്ന ഫ്ലാഷ് സെയിൽ നിരോധിക്കില്ല. എന്നാൽ, അപ്രായോഗികമായ ഡിസ്കൗണ്ട് പ്രഖ്യാപിക്കൽ തടയാനും കരട് ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു.