e-office system : സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ സമ്പൂർണ ഇ - ഓഫീസ് സംവിധാനം നിലവിൽ വന്നു

Published : Jan 26, 2022, 10:00 AM IST
e-office system : സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ സമ്പൂർണ  ഇ - ഓഫീസ് സംവിധാനം നിലവിൽ വന്നു

Synopsis

 220ഓഫിസുകളിലും ഇ - ഓഫിസ് സംവിധാനം നിലവിൽ വന്നതോടെ വകുപ്പിലെ ഫയൽ നീക്കം പൂർണ്ണമായും ഇ - ഓഫിസ് വഴിയാകും

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ  മുഴുവൻ ഓഫിസുകളിലെയും ഫയൽ നീക്കം ഓൺലൈനാക്കി കൊണ്ട് ഇ- ഓഫിസ് സംവിധാനം നിലവിൽ വന്നു. 2021 ലെ ബഡ്ജറ്റ് പ്രസംഗത്തിൽ സംസ്ഥാന ധനകാര്യ മന്ത്രി വകുപ്പിലെ എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വകുപ്പിന്റെ കീഴിലുള്ള  220 ഓഫിസുകളിലും ഇ - ഓഫിസ് സംവിധാനം നിലവിൽ വന്നതോടെ വകുപ്പിലെ ഫയൽ നീക്കം പൂർണ്ണമായും ഇ - ഓഫിസ് വഴിയാകും. ഇതോടെ വകുപ്പിലെ വിവിധ ഓഫീസുകളിൽ നടക്കുന്ന നടപടിക്രമങ്ങൾ പൂർണമായി ഡിജിറ്റൽ ആയി മാറുന്നത് കൂടാതെ ഓഫീസുകൾക്കിടയിലെ ഫയൽ നീക്കവും ഓൺലൈനായി മാറുകയാണ്. താഴെ തട്ടിൽ ഉള്ള സർക്കിൾ ഓഫീസ് മുതൽ ജില്ലാ ഓഫീസ്, സംസ്ഥാനതല കമ്മീഷണറേറ്റ്, സെക്രട്ടേറിയറ്റ്,  ധനകാര്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് വരെയുള്ള ഫയൽ നീക്കം ഇതോടെ പൂർണമായും ഇ-ഫയൽ വഴി ആകും.  ഇതിലൂടെ ഫയലുകളിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും  മറ്റ് ഓഫീസുകളിലേക്ക്  വേഗത്തിൽ കൈമാറുന്നതിനും സാധിക്കും . കൂടാതെ ഓഫീസുകൾക്കിടയിലെ ഫയൽ നീക്കം ഇ-ഓഫീസ് വഴിയായതിനാൽ  പോസ്റ്റൽ ചെലവ്, പേപ്പർ ഉപയോഗം എന്നിവ ഗണ്യമായി  കുറയ്ക്കാൻ സാധിക്കും. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ആസ്ഥാനത്ത്   2015 ൽ തന്നെ ഇ - ഓഫിസ് സംവിധാനം നടപ്പിലാക്കിയിരുന്നു. വകുപ്പിലെ ഫയൽ നീക്കം പൂർണ്ണമായും ഇ - ഓഫിസിലേക്ക് മാറ്റുന്നതിന്റെ ആദ്യ പടിയായി 2020 ജനുവരിയിൽ തന്നെ ജില്ലാതല നികുതി ഓഫീസുകൾ ഓണലൈൻ ആക്കി. ഇപ്പൊൾ സർക്കിൾ  ഓഫീസുകൾ കൂടി ഓൺലൈൻ ആയതോടെയാണ് വകുപ്പിലെ ഇ - ഓഫിസ് നടപ്പാക്കൽ പൂർണ്ണമായത്. നിലവിൽ നികുതി  സേവനങ്ങൾ പൂർണമായും ഓൺലൈൻ വഴി നൽകുന്ന  വകുപ്പിലെ  മറ്റ് ഫയൽ നടപടിക്രമങ്ങൾ കൂടി ഓൺലൈൻ വഴി ആയതോടെ  പേപ്പർ രഹിത സമ്പൂർണ ഡിജിറ്റൽ ഓഫീസ്  എന്ന ആശയമാണ് ഇപ്പോൾ പൂർത്തീകരിച്ചത്.  എൻ .ഐ .സി വികസിപ്പിച്ച ഇ - ഓഫിസ് സോഫ്റ്റ്‌വെയർ, കേരളാ ഐ. ടി മിഷൻ മുഖേനയാണ് വകുപ്പിൽ നടപ്പാക്കിയത്. സമ്പൂർണമായി ഫയൽ നീക്കം ഇ-ഓഫീസിലൂടെ ആകുന്നതിലൂടെ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും സുതാര്യവും ആകുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു.   

 
 

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി