പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത, സൂചന നല്‍കി കേന്ദ്രമന്ത്രി

By Web TeamFirst Published Jan 24, 2023, 6:08 PM IST
Highlights

പെട്രോൾ, ഡീസൽ വില ഉടൻ കുറയുമോ? സാധ്യതയുണ്ടെന്ന് സൂചന നൽകി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ കഴിഞ്ഞ 15 മാസമായി പെട്രോൾ, ഡീസൽ വിലകൾ ചെലവിന് അനുസൃതമായി പരിഷ്കരിച്ചിട്ടില്ല. 
 

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിംഗ് ( ഒ എം സി ) കമ്പനികളുമായി നടത്തിയ കൂടികാഴ്ചയ്ക്കൊടുവിലാണ് വില കുറയുമെന്ന രീതിയിലുള്ള സൂചനകൾ വരുന്നത്. 

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ കഴിഞ്ഞ 15 മാസമായി പെട്രോൾ, ഡീസൽ വിലകൾ ചെലവിന് അനുസൃതമായി പരിഷ്കരിച്ചിട്ടില്ല. ഇക്കാലയളവിൽ ഉണ്ടായ നഷ്ടമാണ് ഇപ്പോൾ നികത്തുന്നത്. 2022 ലെ റെക്കോർഡ് ഉയർന്ന നിരക്കിൽ നിന്ന് അന്താരാഷ്ട്ര ക്രൂഡ് വില അടുത്തിടെ മയപ്പെടുത്തിയത് പെട്രോളിന്റെ ലാഭം വർദ്ധിപ്പിച്ചെങ്കിലും ഡീസലിന്റെ നഷ്ടം തുടർന്നു.

പെട്രോളിന്റെ ലാഭം ലിറ്ററിന് 10 രൂപയിലെത്തി, എന്നിരുന്നാലും, തുടർന്നുള്ള വില വർദ്ധന ഇത് പകുതിയായി കുറച്ചു. 2023 ജനുവരി ആദ്യം വരെ ഡീസലിന്റെ നഷ്ടം ലിറ്ററിന് 11 രൂപയിൽ നിന്ന് 13 രൂപയായി ഉയർന്നതായി വ്യവസായ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

റഷ്യയുടെ ഉക്രെയ്‌നിന്റെ അധിനിവേശത്തെത്തുടർന്ന് കുത്തനെ ഉയർന്ന ഊർജ്ജ വില ഉപഭോക്താക്കളിലേക്ക് എത്തിക്കാതെ ർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ ഉത്തരവാദിത്തമുള്ള കോർപ്പറേഷനുകളായി പ്രവർത്തിച്ചു എന്ന് ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. 

അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 102.97 ഡോളറായി വർദ്ധിച്ചിട്ടും ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ 2022 ഏപ്രിൽ 6 മുതൽ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല.2022 ഏപ്രിൽ മുതൽ സെപ്തംബർ വരെ 21,201.18 കോടി രൂപയുടെ അറ്റനഷ്ടം സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് എണ്ണക്കമ്പനികൾക്കും ഉണ്ടായിട്ടുണ്ട്.  ആറ് മാസത്തെ നഷ്ടത്തിന്റെ കണക്കുകൾ അറിയാമെന്നും അവ നികത്തേണ്ടതുണ്ടെന്നും  കേന്ദ്ര മന്ത്രി പറഞ്ഞു. 

click me!