വാണിജ്യ ബാങ്ക് സിഇഒമാർക്ക് 15 വർഷത്തിൽ കൂടുതൽ പദവിയിൽ തുടരാനാകില്ല: ആർബിഐ

Web Desk   | Asianet News
Published : Apr 26, 2021, 09:30 PM ISTUpdated : Apr 26, 2021, 09:34 PM IST
വാണിജ്യ ബാങ്ക് സിഇഒമാർക്ക് 15 വർഷത്തിൽ കൂടുതൽ പദവിയിൽ തുടരാനാകില്ല: ആർബിഐ

Synopsis

സ്വകാര്യ ബാങ്കുകളിൽ 70 വയസ്സിനപ്പുറം ഒരു വ്യക്തിക്കും എംഡി & സിഇഒ അല്ലെങ്കിൽ ഡബ്ല്യുടിഡി ആയി തുടരാനാവില്ലെന്ന നിലവിലെ നിയമത്തിൽ മാറ്റം ഉണ്ടാകില്ല. 

മുംബൈ: വാണിജ്യ ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടർ- ചീഫ് എക്സിക്യൂട്ടീവ് (എംഡി & സിഇഒ) പദവിയിലെ വ്യക്തികളുടെ സേവനകാലാവധി റിസർവ് ബാങ്ക് 15 വർഷമായി നിജപ്പെടുത്തി. മുഴുവൻ സമയ ഡയറക്ടർമാർക്കും (ഡബ്ല്യുടിഡി) ഇതേ പരിധി ബാധകമാണെന്ന് തിങ്കളാഴ്ച റിസർവ് ബാങ്ക് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഒരു പ്രൊമോട്ടർ / പ്രധാന ഓഹരി ഉടമ കൂടിയായ എം ഡി & സി ഇ ഒ അല്ലെങ്കിൽ ഡബ്ല്യുടിഡിക്ക് 12 വർഷത്തിൽ കൂടുതൽ ഈ തസ്തികകൾ വഹിക്കാൻ കഴിയില്ലെന്നും ആർ ബി ഐ വിജ്ഞാപനത്തിൽ പറയുന്നു. ഈ നിയമങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നും വിജ്ഞാപനത്തിലുണ്ട്.

അസാധാരണമായ സാഹചര്യങ്ങളിൽ, ആർ ബി ഐയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിൽ പ്രൊമോട്ടർ / പ്രധാന ഓഹരിയുടമകളായ എം ഡി & സി ഇ ഒ അല്ലെങ്കിൽ ഡബ്ല്യുടിഡികൾക്ക് 15 വർഷം വരെ സേവന കാലാവധി ദീർഘിപ്പിച്ച് നൽകാം. അത്തരം കേസ് പരിഗണിക്കുമ്പോൾ, ആർ ബി ഐ പ്രസ്തുത വാണിജ്യ ബാങ്കിന്റെ പുരോഗതിയുടെ നിലവാരത്തിന് അനുസരിച്ചാകും അത് കണക്കാക്കുക. 

എന്നാൽ, കുറഞ്ഞത് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം അതേ ബാങ്കിൽ എംഡി & സിഇഒ അല്ലെങ്കിൽ ഡബ്ല്യുടിഡി ആയി വീണ്ടും നിയമിക്കപ്പെടുന്നതിന് ആ വ്യക്തിക്ക് അർഹതയുണ്ടാകുമെന്ന് 15 വർഷത്തെ പരിധി പരാമർശിച്ച് റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. മൂന്ന് വർഷത്തെ കൂളിം​ഗ് പീരിയഡിൽ, വ്യക്തിയെ ഏതെങ്കിലും രീതിയിൽ ബാങ്കുമായോ അതിന്റെ ഗ്രൂപ്പ് സ്ഥാപനങ്ങളുമായോ ബന്ധപ്പെടുത്താനോ നിയമിക്കാനോ കഴിയില്ലെന്നും വിജ്ഞാപനം പറയുന്നു.

സ്വകാര്യ ബാങ്കുകളിൽ 70 വയസ്സിനപ്പുറം ഒരു വ്യക്തിക്കും എംഡി & സിഇഒ അല്ലെങ്കിൽ ഡബ്ല്യുടിഡി ആയി തുടരാനാവില്ലെന്ന നിലവിലെ നിയമത്തിൽ മാറ്റം ഉണ്ടാകില്ല. 70 വയസ്സ് എന്ന മൊത്തത്തിലുള്ള പരിധിക്കുള്ളിൽ, ബാങ്കിന്റെ ഭാഗമായി, കുറഞ്ഞ വിരമിക്കൽ പ്രായം നിർദ്ദേശിക്കാൻ ബാങ്ക് ബോർഡുകൾക്ക് റിസർവ് ബാങ്ക് സ്വാതന്ത്ര്യവും നൽകുന്നു. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍