പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ പ്രഖ്യാപനം നാളെ; റിപ്പോ ഉയർത്തിയേക്കും

Published : Apr 05, 2023, 03:53 PM IST
പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ പ്രഖ്യാപനം നാളെ; റിപ്പോ ഉയർത്തിയേക്കും

Synopsis

കഴിഞ്ഞ വർഷം മെയ് മുതൽ, ആർബിഐ തുടർച്ചയായി ആറ് തവണ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചു.  250 ബിപിഎസ് വർധനയ്ക്ക് ശേഷം നിരക്ക് വർധന തുടരുമോ?  

ദില്ലി: 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ആദ്യ ധനനയ പ്രഖ്യാപനങ്ങൾ നാളെ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തുമെന്നാണ് സൂചന. നിരക്ക് വർദ്ധന താൽക്കാലികമായി നിർത്താനുള്ള" സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്.  25 ബേസിസ് പോയിന്റിന്റെ വർധനവാണ് പ്രതീക്ഷിക്കുന്നത്.  നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. 

അതേസമയം, തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ നിരക്ക് വർദ്ധന നിർത്തിവെക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ധന നയ കമ്മിറ്റിയയിലെ ആറ് അംഗങ്ങൾ ഇത്തവണ നിരക്ക് വർധനയെ അനുകൂലിക്കുമോ എതിർക്കുമോ എന്ന് നാളെ അറിയാം. ഏപ്രിൽ മൂന്നിന് ആരംഭിച്ച മോണിറ്ററി പോളിസി മീറ്റിങ് ഇന്ന് അവസാനിക്കും. 

ALSO READ: ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമൻ; സ്ഥാനമുറപ്പിച്ച് മുകേഷ് അംബാനി

കഴിഞ്ഞ വർഷം മെയ് മുതൽ, ആർബിഐ തുടർച്ചയായി ആറ് തവണ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചു. 2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് ആർബിഐ ഉയർത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.50 ശതമാനത്തിലേക്ക് ഉയർന്നു. ആഗോള തലത്തിൽ മറ്റ് സെൻട്രൽ ബാങ്കുകൾക്ക് അനുസൃതമായി, കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ ആർബിഐക്ക് നിരക്ക് വർധിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. പണപ്പെരുപ്പമായിരുന്നു നിരക്ക് ഉയർത്താനുള്ള പ്രധാന കാരണം. 

2024 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം മിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും  ഭൗമരാഷ്ട്രീയ പിരിമുറുക്കം, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം എന്നിവ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.  

രാജ്യത്തിൻറെ സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ നയങ്ങൾ രൂപീകരിക്കുകയാണ് ആർബിഐയുടെ മോണിറ്ററി പോളിസി അതിനാൽ സെൻട്രൽ ബാങ്കിന്റെയും നിർണായ യോ​ഗങ്ങളിലൊന്നാണ് മോണിറ്ററി പോളിസി യോഗങ്ങൾ. 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം