
ന്യൂയോര്‍ക്ക്: ക്രിപ്റ്റോ കറന്‍സി ലോകത്തെ മുടിചൂട മന്നനായിരുന്ന സാം ബാങ്ക്മാൻ-ഫ്രൈഡ് അറസ്റ്റിൽ. ക്രിമിനൽ കുറ്റം ചുമത്തി സാം ബാങ്ക്മാനെ ബഹാമാസിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ നിയമങ്ങൾക്കെതിരായ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളെ പരാമർശിച്ചാണ് അറസ്റ്റ്. കഴിഞ്ഞ മാസം, സാം സഹസ്ഥാപകനായ എഫ്‌ടിഎക്‌സ് തകര്‍ന്നതോടെ അദ്ദേഹം പാപ്പര്‍ ഹര്‍ജി നല്‍കിയിരുന്നു.
ബാങ്ക്മാൻ-ഫ്രൈഡിനെതിരായ കുറ്റങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് ബഹാമാസിനായുള്ള അറ്റോർണി ജനറൽ ഓഫീസ് പറഞ്ഞു, അദ്ദേഹത്തെ അമേരിക്കൻ പൊലീസിന് കൈമാറുമെന്നാണ് റിപ്പോർട്ട്. ബഹാമാസിലെ നസ്സൗവിലെ അൽബാനിയിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്നാണ് ബഹാമാസ് പോലീസ് അറസ്റ്റ് ചെയ്തത്.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ നിയമങ്ങൾക്കെതിരായ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടർന്നും കോമൺവെൽത്ത് ഓഫ് ബഹാമാസിന്റെ നിയമങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളും പരിഗണിച്ചാണ് സാം ബാങ്ക്മാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സാം സഹസ്ഥാപകനായ എഫ്‌ടിഎക്‌സ് തകര്‍ന്നതോടെ പാപ്പര്‍ ഹര്‍ജി നല്‍കി. കമ്പനിയുടെ നല്ല കാലത്ത് സാമിന്‍റെ ആസ്തി 2600 കോടി ഡോളറിലേറെ ആയിരുന്നു. സാമിന്റെ ആസ്‌തിയുടെ 94 ശതമാനം ഒഴുകിപോയത് പൊതുവെ നഷ്ടക്കണക്ക് പറയുന്ന ക്രിപ്റ്റോ ലോകത്ത് നടുക്കമായിരുന്നു. ക്രിപ്‌റ്റോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തം എന്നാണ് ഇതിനെ ചില പാശ്ചത്യ മാധ്യമങ്ങള്‍ വിളിച്ചത്. കമ്പനി പൊട്ടിയതോടെ സാം ബാങ്ക്മാന്‍- സിഇഒ പദവി രാജിവച്ച് പാപ്പർ ഹർജി ഫയല്‍ചെയ്തു.
കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചില കമ്പനികളോട് എഫ്‌ടിഎക്‌സ് സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും അപ്രതീക്ഷിതമായിരുന്നു ഇവരുടെ പൊടുന്നനെയുള്ള തകര്‍ച്ച. ഇതോടെ എഫ്ടിഎക്‌സിനെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ബിനാന്‍സ് അതില്‍ നിന്നും പിൻമാറി. ഇതിന് പിന്നാലെ സാമും കമ്പനിയും വലിയ പ്രതിസന്ധിയിലായി. നിക്ഷേപത്തിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണം വന്നതോടെ യുഎസ് ഏജൻസികൾ കമ്പനിയെയും സാമിനെയും പങ്കാളികളെയും നിരീക്ഷണത്തിലാക്കി.
കമ്പനി വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് കണ്ടതോടെ ക്രിപ്‌റ്റോ ടോക്കണ്‍ എഫ്ടിടി നിക്ഷേപകരെല്ലാം പിന്‍വലിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെ എഫ്ടിടിയുടെ മൂല്യം 72 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ നവംബര്‍ 10ന് എഫ്ടിഎക്‌സ് എല്ലാ ഇടപാടുകളും നിര്‍ത്തിവച്ചതായി അറിയിച്ചു.
എഫ്ടിഎക്‌സിനെ വിശ്വസിച്ച് ഉപഭോക്താക്കള്‍ നിക്ഷേപിച്ച പണം മറ്റു ആവശ്യങ്ങള്‍ക്കായി അല്‍മേദ ഉപയോഗിച്ചെന്നും ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നും റിപ്പോർട്ടുകളുണ്ട്. എഫ്ടിഎക്‌സിന് 1000 കോടി ഡോളറിന് അടുത്ത് അല്‍മേദയ്ക്ക് നല്‍കി എന്നാണ് ബ്ലൂംബെർഗ് പറയുന്നത്. 2019 ലാണ് ഗൂഗിൾ ജീവനക്കാരനായിരുന്ന ഗ്യാരി വാങ്ങുമായി ചേര്‍ന്ന് സാം ക്രിപ്റ്റോ എക്സ്ചേഞ്ച് സ്ഥാപനമായ എഫ്ടിഎക്സ് തുടങ്ങുന്നത്.
1992-ൽ, ബാങ്ക്മാൻ-ഫ്രൈഡ് ഒരു അക്കാദമിക് കുടുംബത്തിലാണ് ജനിച്ചത്, രണ്ട് മാതാപിതാക്കളും സ്റ്റാൻഫോർഡ് ലോ സ്കൂളിലെ പ്രൊഫസർമാരായിരുന്നു. 2010-ൽ അദ്ദേഹം മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചേർന്നു, അവിടെ നിന്ന് 2014-ൽ ഭൗതികശാസ്ത്രത്തിൽ മേജറും ഗണിതശാസ്ത്രത്തിൽ പ്രായപൂർത്തിയാകുന്നതിന് മുന്‍പ് തന്നെ ബിരുദവും നേടി.
പൊളിറ്റിക്കോയുടെ കണക്കനുസരിച്ച്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാം ബാങ്ക്മാൻ-ഫ്രൈഡ് 5.2 ബില്യൺ ഡോളറിലധികം സംഭാവന നൽകിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയക്കാരെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നയാളാണ് സാം. നിരവധി റിപ്പബ്ലിക്കൻ കാമ്പെയ്‌നുകൾക്കും ഇയാള്‍ സംഭാവന നൽകിയെന്നാണ് വിവരം.
എഫ്‌ടിഎക്‌സിലെ എഞ്ചിനീയറിംഗ് ഡയറക്ടർ നിഷാദ് സിങ്ങുമായി ചേർന്ന് ഡെമോക്രാറ്റുകൾക്ക് പിന്തുണ നൽകുന്ന ഒരു സൂപ്പർ പിഎസി (പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി)യില്‍ സാം പ്രവര്‍ത്തിച്ചിട്ടുണ്ട്. നയ ആസൂത്രണത്തെക്കുറിച്ചുള്ള ആസൂത്രണമായിരുന്നു ഈ കമ്മിറ്റിയുടെ ലക്ഷ്യം. ഫോർച്യൂൺ പറയുന്നതനുസരിച്ച്, 2021-2022 തിരഞ്ഞെടുപ്പുകാലത്ത് ജോർജ്ജ് സോറോസിന് ശേഷം സാമ്പത്തിക നയം സംബന്ധിച്ച് ഡെമോക്രാറ്റുകളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് സാം ബാങ്ക്മാൻ-ഫ്രൈഡായിരുന്നു.