ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.2 ശതമാനം വരെ വളര്‍ച്ച കൈവരിക്കും; നേട്ടങ്ങളും പ്രതീക്ഷകളും എടുത്തുപറഞ്ഞ് സാമ്പത്തികസര്‍വേ

Published : Jan 29, 2026, 04:50 PM IST
Economic Survey

Synopsis

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയുടെ വാർഷിക വളർച്ചാ നിരക്ക് 29% ആണെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.

ദില്ലി: ഫെബ്രുവരി 1 ന് നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2026 ലെ സാമ്പത്തിക സർവേ മേശപ്പുറത്ത് വച്ചു. 2027 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 6.8 ശതമാനം മുതല്‍ 7.2 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയുടെ വാർഷിക വളർച്ചാ നിരക്ക് 29% ആണെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.

ആഗോള അനിശ്ചിതത്വത്തിനിടയിലും സ്ഥിരതയുള്ള വളര്‍ച്ചയില്‍  റിപ്പോര്‍ട്ട് പ്രതീക്ഷ വയ്ക്കുന്നു. സമീപകാല സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ഗുണം ചെയ്തെന്നാണ് വിലയിരുത്തല്‍.അമേരിക്കയുമായുള്ള വ്യാപാര കരാര്‍ തുടരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 799 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. ബജറ്റവതരണത്തിനാകും ഇനി പാര്‍ലമെന്‍റ് സമ്മേളിക്കുക.

കേന്ദ്ര സർക്കാരിന്റെ മൂലധന ചെലവ് ഏകദേശം 4.2 മടങ്ങ് വർദ്ധിച്ചതായാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്. മൂലധന ചെലവ് 2018 സാമ്പത്തിക വർഷത്തിലെ 2.63 ലക്ഷം കോടിയിൽ രൂപയിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിലെ 11.21 ലക്ഷം കോടിയായി. അതേസമയം, 2026 സാമ്പത്തിക വർഷത്തിലെ മൂലധന ചെലവ് 15.48 ലക്ഷം കോടിയാണ്, അടിസ്ഥാന സൗകര്യ വികസനങ്ങളെ ഒരു പ്രധാന വളർച്ചാ ഘടകമായി സ്ഥാപിക്കുന്നുവെന്ന് സർവേ വ്യക്തമാക്കുന്നു.

ദേശീയപാതാ 2014 സാമ്പത്തിക വർഷത്തെ 91,287 കിലോമീറ്ററിൽ നിന്ന് 2026ൽ 1,46,572 കിലോമീറ്ററായി. അതായത് ഏകദേശം 60% വളർന്നു. ഹൈ-സ്പീഡ് ഇടനാഴികൾ ഏകദേശം പത്തിരട്ടിയായി വർദ്ധിച്ചു. റെയിൽവേ അടിസ്ഥാന സൗകര്യങ്ങളും വികസിച്ചുകൊണ്ടിരിക്കുന്നതായി സർവേ വ്യക്തമാക്കുന്നു. 2025 മാർച്ച് വരെ റെയിൽ ശൃംഖല 69,439 റൂട്ട് കിലോമീറ്ററിലെത്തി, 2026 സാമ്പത്തിക വർഷത്തിൽ 3,500 കിലോമീറ്റർ കൂടി കൂട്ടിച്ചേർക്കാനാണ് ലക്ഷ്യമിടുന്നത്. 2025 ഒക്ടോബറോടെ 99.1% വൈദ്യുതീകരണം കൈവരിക്കാൻ സാധിച്ചതായും സർവേ വ്യക്തമാക്കുന്നു.

ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ടെന്നും 2014 ൽ 74 ആയിരുന്ന വിമാനത്താവളങ്ങളുടെ എണ്ണം 2025 ൽ 164 ആയി വർദ്ധിച്ചതായും സർവേ പറയുന്നു. കൂടാതെ, ബഹിരാകാശ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തി, ഇന്ത്യ സ്വയംഭരണ സാറ്റലൈറ്റ് ഡോക്കിംഗ് നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നും അടയാളപ്പെടുത്തുന്നു.

PREV
Read more Articles on
click me!

Recommended Stories

ബജറ്റില്‍ വന്‍ ഇന്‍ഷുറന്‍സ് പ്രഖ്യാപനങ്ങളുമായി കെ.എന്‍ ബാലഗോപാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷുറന്‍സ്
ടൂറിസം മേഖലയ്ക്കുള്ള വിഹിതം 413.52 കോടിയായി ഉയര്‍ത്തി സംസ്ഥാന ബജറ്റ്; അടിസ്ഥാന സൗകര്യ വികസനത്തിന് 159 കോടി