തൊഴിൽ നിയമ പരിധിയിൽ 'വർക്ക് ഫ്രം ഹോം' എത്തുന്നു: ഐടി മേഖലയിലെ ജോലി സമയം കരാറിലൂടെ തീരുമാനിക്കാം

Web Desk   | Asianet News
Published : Jan 03, 2021, 02:55 PM ISTUpdated : Jan 03, 2021, 03:05 PM IST
തൊഴിൽ നിയമ പരിധിയിൽ 'വർക്ക് ഫ്രം ഹോം' എത്തുന്നു: ഐടി മേഖലയിലെ ജോലി സമയം കരാറിലൂടെ തീരുമാനിക്കാം

Synopsis

സേവന മേഖലയുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് സേവന മേഖലയ്ക്കായി പ്രത്യേക സ്റ്റാൻഡിംഗ് ഓർഡറുകൾ ആദ്യമായി തയ്യാറാക്കിയിട്ടുണ്ട്. 

ദില്ലി: സേവന, ഉൽപാദന, ഖനന മേഖലകളിലെ തൊഴിലാളികളുടെ സേവന സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളായ മോഡൽ സ്റ്റാൻഡിംഗ് ഓർഡറുകളുടെ കരട് പുറത്തുവിട്ട് തൊഴിൽ മന്ത്രാലയം. മോഡൽ സ്റ്റാൻഡിം​ഗ് ഓർഡറുകളെ സംബന്ധിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടിയിരിക്കുകയാണ്. അടുത്ത മുപ്പത് ദിവസത്തേക്ക് ഇത് സംബന്ധിച്ച് അഭിപ്രായങ്ങൾ തേടിയ ശേഷം അന്തിമ രൂപം നൽകും.

സേവന മേഖലയുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് സേവന മേഖലയ്ക്കായി പ്രത്യേക സ്റ്റാൻഡിംഗ് ഓർഡറുകൾ ആദ്യമായി തയ്യാറാക്കിയിട്ടുണ്ട്. തൊഴിലുടമ അവരുടെ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു മന്ത്രാലയ ഉത്തരവ് സ്വീകരിക്കുകയോ നടപ്പാക്കുകയോ ചെയ്യുമ്പോൾ, അത് സർട്ടിഫിക്കറ്റ് ലഭിച്ചതായി കണക്കാക്കുമെന്നും കരടിൽ വ്യക്തമാക്കുന്നു. 

"തൊഴിലാളികൾക്ക് വിവരങ്ങൾ കൈമാറുന്നതിനായി വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെ മൂന്ന് സ്റ്റാൻഡിംഗ് ഓർഡറുകളും തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുന്നു... സേവന മേഖലയ്ക്കായി ‘വർക്ക് ഫ്രം ഹോം (വീട്ടിൽ നിന്നുള്ള ജോലി)’ എന്ന ആശയവും ഔപചാരികമാക്കിയിട്ടുണ്ട്," മന്ത്രാലത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

തൊഴിലുടമ തീരുമാനിക്കുന്ന കാലഘട്ടത്തിലേക്ക് അല്ലെങ്കിൽ നിയമ വ്യവസ്ഥയു‌ടെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിലുളള കരാറിന്റെ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം നടപ്പാക്കാമെന്ന് കരട് വ്യവസ്ഥ ചെയ്യുന്നു. നിയമ നടപ്പാകുന്നതോടെ വർക്ക് ഫ്രം ഹോം തൊഴിൽ സംവിധാനത്തിന് രാജ്യത്ത് ഔപചാരിക സ്വഭാവം കൈവരും. 

ഐടി മേഖലയുടെ കാര്യത്തിൽ, ജീവനക്കാരനും തൊഴിലുടമയും തമ്മിലുള്ള കരാറിലൂടെ അല്ലെങ്കിൽ നിയമന വ്യവസ്ഥകൾ അനുസരിച്ച് പ്രവൃത്തി സമയം തീരുമാനിക്കുമെന്നും കരടിൽ പറയുന്നു.

PREV
click me!

Recommended Stories

600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്
നാണംകെട്ട് പാകിസ്ഥാന്‍; നിലനില്‍പ്പിനായി ദേശീയ വിമാനക്കമ്പനിയും വില്‍ക്കുന്നു! വാങ്ങാന്‍ സൈന്യത്തിന്റെ കമ്പനിയും