യൂനിവേഴ്‌സിറ്റി കോളജിലെ മര്‍ദ്ദനം: 13  എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Published : Feb 10, 2017, 08:51 AM ISTUpdated : Oct 05, 2018, 01:08 AM IST
യൂനിവേഴ്‌സിറ്റി കോളജിലെ മര്‍ദ്ദനം: 13  എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Synopsis

എസ്എഫ്‌ഐ പ്രവത്തകര്‍ സദാചാര ഗുണ്ടായിസം കാണിച്ചുവെന്നാണ് മര്‍ദ്ദമേറ്റ യുവാവിന്റെയും സുഹൃത്തുക്കളുടെ ആരോപണം. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.വിജിന്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജിലെ സൂര്യ ഗായത്രി, ജാനകി എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പമാണ് തൃശൂര്‍ സ്വദേശിയായ ജിജീഷ് ഇന്നലെ കോളജില്‍ നാടകം കാണാനെത്തിയത്. നാടകോത്സവകം നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനികളുടെ അടുത്തിരുന്ന ജിജേഷിനെ കോളജിനു പുറത്തുള്ള എസ്ഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എത്തി  മര്‍ദ്ദിച്ചുവെന്നാണ് പരാതി.  ജിജേഷിന്റെ പരാതിയില്‍ 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കന്‍േറാണ്‍മന്റ് പൊലീസ് കേസെടുത്തു. എസ്എഫ്‌ഐയുടെ മുന്‍ കോളജ് യൂനിറ്റ് സെക്രട്ടറി തസ്ലിം, പ്രവര്‍ത്തകരായ സുജിത്, രതീഷ് എന്നിവരെയാണ് പ്രതിചേര്‍ത്തത്.  കണ്ടാലറിയാവുന്ന മറ്റു 10 പേര്‍ക്കെതിരെയും കേസ് എടുത്തു. 

യുവാവ് അടുത്തിരുന്നുവെന്നുവെന്ന കാരണത്താല്‍ എസ്എഫ്‌ഐക്കാര്‍ സദാചാര ഗുണ്ടായിസം കാണിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം. തങ്ങളെയും എസ്എഫ്.ഐക്കാര്‍ കൈയേറ്റം ചെയ്തുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു.  എന്നാല്‍, സംഘം പെണ്‍കുട്ടികളെ മര്‍ദ്ദിച്ചതായി മൊഴി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

എന്നാല്‍ ആരോപണങ്ങള്‍ എസ്എഫ്‌ഐ നിഷേധിച്ചു. ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ത്ഥിനിയോട് കോളജിനു പുറത്തെത്തിയ ആള്‍ മോശമായി പെരുമാറിയത് ആദ്യം ഒരു കൂട്ടം പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്ത പെണ്‍കുട്ടികളെ കൈയേറ്റം ചെയ്തപ്പോഴാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ടതെന്ന് ജില്ല സെക്രട്ടറി പ്രജിന്‍ പറഞ്ഞു. 

അതിനിടെ, സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സംസ്ഥാനസെക്രട്ടറി എം.വിജിന്‍ പറഞ്ഞു. സദാചാര ഗുണ്ടായത്തിന് എസ്എഫ്‌ഐ എതിരാണെന്നും വിജിന്‍ കൂട്ടിച്ചേര്‍ത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി