കൊല്ലം കളക്ട്രേറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച; സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതം

Published : Jun 15, 2016, 01:43 PM ISTUpdated : Oct 05, 2018, 12:43 AM IST
കൊല്ലം കളക്ട്രേറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച; സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതം

Synopsis

കൊല്ലം: കൊല്ലം കളക്ട്രേറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച. കളക്ട്രേറ്റിന് സമീപത്തെ സിസിടിവി ക്യാമറകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് സ്ഫോടനം അന്വേഷിക്കുന്ന പൊലീസ് സംഘം കണ്ടെത്തി.പ്രതിയെ കണ്ടെത്താനുള്ള പ്രധാന മാര്‍ഗം ഇതോടെ ഇല്ലാതായി. കളക്ട്രേറ്റിലും പരിസരത്തുമായി ആകെ 17 ക്യാമറകളാണ് ഉള്ളത്.ഇതില്‍ സ്ഫോടനം നടന്ന ഭാഗത്ത അഞ്ചെണ്ണവും ഉള്‍പ്പെടും. പക്ഷേ ഇവയൊന്നും പ്രവര്‍ത്തിക്കുന്നില്ല.

കളക്ടറുടെ ചേംബറിന് താഴെയാണ് എല്ലാ സിസിടിവി ക്യാമറകളുടേയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. മുൻപ് പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ കളക്ടറെ കാണാൻ എത്തിയിരുന്നോ എന്ന് അന്വേഷിക്കാൻ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.എന്നാല്‍ കളക്ടേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഒന്നും തന്നെ കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിരുന്നില്ല.

കേടായി സിസിടിവി ക്യാമരകള്‍ നന്നാക്കാൻ കെല്‍ട്രോണിനെ അറിയിച്ചിട്ടുണ്ടെന്നാണ് അന്ന് കളക്ടറേറ്റ് അധികൃതര്‍ പറഞ്ഞിരുന്നത്.എന്നാല്‍ ഇതുവരയെും ഇത് നന്നാക്കാൻ ആരും തയ്യാറായിട്ടില്ല. സ്ഫോടനം നടന്ന സ്ഥലത്തിരുന്ന സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ആരാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി അറിയാമായിരുന്നു.

സ്ഫോടനം നടക്കുന്നതിന് മിനിട്ടുകള്‍ക്ക് മുൻപ് കൃത്യം നടത്തിയാള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. സ്ഫോടനം നടന്നയുടൻ അന്വേഷണ സംഘം സിസി ടിവി കണ്‍ട്രോള്‍ റൂമിലെത്തെയങ്കിലും നിരാശയായിരുന്നു ഫലം. സിസിടിവി ക്യാമറകള്‍ കേടായിട്ട് മാസങ്ങളായിട്ടും അവ നന്നാക്കാത്ത കളക്ടറുടെ നിലപാടിനെതിരെ ഇതിനോടകം തന്നെ വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബ്ലേഡ് മാഫിയ; വരൻ വിവാഹത്തിൽ നിന്ന് പിൻമാറി, ജീവനൊടുക്കാൻ ശ്രമിച്ച് വധു; 8 പേർക്കെതിരെ കേസ്
'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല