സൗദിയില്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിയിലായത് 19 ഇന്ത്യാക്കാര്‍

Published : Jun 11, 2016, 07:03 PM ISTUpdated : Oct 04, 2018, 08:02 PM IST
സൗദിയില്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിയിലായത് 19 ഇന്ത്യാക്കാര്‍

Synopsis

ജിദ്ദ: സൗദിയില്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇതുവരെ പിടിയിലായത് 19 ഇന്ത്യാക്കാരെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. ഭീകരപ്രവര്‍ത്തനങ്ങളുടെ തോതില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കാര്യമായ വര്‍ദ്ധനയുണ്ടായി. 2800 പേരാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിടിയിലായത്. 1932 മുതല്‍ അറുപത്തിമൂന്ന് ഭീകരാക്രമങ്ങള്‍ ആണ് സൗദിയില്‍ ഉണ്ടായത്. ഇതില്‍ ഇരുപത്തിയാറും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഒമ്പത് ഭീകരാക്രമണങ്ങള്‍ ആണ് നടന്നത്. രണ്ട് വര്‍ഷത്തിനിടെ ഇരുനൂറിലേറെ പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഇതില്‍ സുരക്ഷാ ഭടന്മാരും സാധാരണക്കാരും ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷാദ്യം മുതല്‍ ഇതുവരെ 2800 പേരെ ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു. ഇത്തരം കേസുകളില്‍ ഇതുവരെ അയ്യായിരത്തിലേറെ പേര്‍ പിടിയിലായിട്ടുണ്ട്. ഇതില്‍ 4,409 ഉം സൗദികള്‍ ആണ്. 823 വിദേശികളും അറസ്റ്റിലായി. ഇതില്‍ പത്തൊമ്പത് ഇന്ത്യക്കാരും ഇരുപത്തിയൊമ്പത് പാകിസ്ഥാനികളും ഉള്‍പ്പെടും.

ഇനിയും രാജ്യത്ത് ഭീകരാക്രമങ്ങള്‍ക്കുള്ള സാധ്യത ഉള്ളതായി ആഭ്യന്തര മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. ഭീകരപ്രവര്‍ത്തകരെ പിന്തുണയ്‌ക്കലും ആളുകളെ റിക്രൂട്ട് ചെയ്യലുമെല്ലാം കുറ്റകരമാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്തതായി സംശയിക്കപ്പെടുന്ന 117 ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മറ്റും പേരു പറഞ്ഞു ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം പിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. ഭീകരര്‍ക്ക്‌ സാമ്പത്തിക സഹായം ചെയ്ത കേസുകളില്‍ 226 പേര്‍ രാജ്യത്ത് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭീകരപ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ വിവിധ രാജ്യങ്ങളുമായി സൗദി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി