
മരാജോ: ആമസോണ്‍ കാടിന് നടുവിലായി 36 അടി നീളമുളള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. ബ്രസീലിയന്‍ ദ്വീപായ മരാജോയിൽ കടയ്ക്കടിഞ്ഞ നിലയിൽ വെളളിയാഴ്ചയാണ് ജഡം കണ്ടെത്തിയത്. ആമസോണ്‍ നദിയില്‍ നിന്നും 15 മീറ്റര്‍ അകലെയാണ് മരാജോ. എന്നാൽ തിമിംഗലം തീരത്തുനിന്ന് ഇത്രയും അകലെ എങ്ങനെ എത്തിയതെന്ന് വ്യക്തമല്ല.
തിമിംഗലം നേരത്തെ ചത്തിട്ടുണ്ടാവും, ഉയർന്ന തിരമാല കാരണം ജഡം തീരത്തടിഞ്ഞതാകാമെന്നും മരാജോ ദ്വീപിലെ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഒരു വയസ് മാത്രം പ്രായമുള്ള തിമിംഗലമാണ് കരക്കടിഞ്ഞത്. എന്നാൽ തിമിംഗലം എങ്ങനെയാണ് ഇവിടെയെത്തിയതെന്ന് അറിയില്ലെന്ന് മരാജോയിലെ സമുദ്ര ഗവേഷകര്‍ പറഞ്ഞു. തീരത്തുനിന്ന് ദൂരെയുളള കണ്ടല്‍കാടുകള്‍ക്ക് നടുവിലാണ് ജഡം കണ്ടെത്തിയതെന്നും ഗവേഷകര്‍ കൂട്ടിച്ചേർത്തു.
വളരെ അപൂർവമായി മാത്രമാണ് കടലില്‍ നിന്നും അകലെയായി തിമിംഗലത്തിന്റെ ജഡം കാണപ്പെടാറുളളത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. തിമിംഗലത്തിന്റെ മരണ കാരണം കണ്ടെത്താനായി ഫോറന്‍സിക് പരിശോധന നടത്താൻ തീരുമാനിച്ചതായും ഗവേഷകര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam