ശബരിമല സമരം: അറസ്റ്റ് തുടരുന്നു, 542 കേസുകളിലായി 3,632 പേര്‍ അറസ്റ്റില്‍

Published : Oct 31, 2018, 11:11 AM IST
ശബരിമല സമരം: അറസ്റ്റ് തുടരുന്നു, 542 കേസുകളിലായി 3,632 പേര്‍ അറസ്റ്റില്‍

Synopsis

യുവതീ പ്രവേശനത്തിനെതിരെ ശബരിമലയിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 3632 പേര്‍ അറസ്റ്റിലായി. ‍ഇന്നലെ മാത്രം 75 പേര്‍ അറസ്റ്റിലായി. 122 പേര്‍ റിമാന്‍റിലുമാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട 542  കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം: യുവതീ പ്രവേശനത്തിനെതിരെ ശബരിമലയിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 3632 പേര്‍ അറസ്റ്റിലായി. ‍ഇന്നലെ മാത്രം 75 പേര്‍ അറസ്റ്റിലായി. 122 പേര്‍ റിമാന്‍റിലുമാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട 542  കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിരവധി വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ  കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കാളികളായരെ മാത്രം അറസ്റ്റ് ചെയ്താൽ മതിയെന്ന് ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രാർത്ഥന യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകൾക്കെതിരെ നടപടി വേണ്ടെന്നും ഡിജിപി നിർദ്ദേശിച്ചിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് നടപടി കടുപ്പിച്ചതിന് പിന്നാലെ കൂട്ട അറസ്റ്റിനെതിരെ കേരള ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 210 പേരുടെ ഫോട്ടോ ആൽബം കൂടെ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാത്ത ആല്‍ബങ്ങള്‍ കൈമാറി, ആളുകളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് നല്‍കിയ നിര്‍ദേശം.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രിസ്മസിനെ വരവേറ്റ് ലോകം
'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം, സംഘം പണവുമായി കറങ്ങുന്നു'; സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ കൂടുതൽ മൊഴി