ബാഗ്ദാദില്‍ ഇരട്ടസ്‌ഫോടനത്തില്‍ 38 പേര്‍ മരിച്ചു

Published : Jan 16, 2018, 12:31 AM ISTUpdated : Oct 04, 2018, 11:57 PM IST
ബാഗ്ദാദില്‍ ഇരട്ടസ്‌ഫോടനത്തില്‍ 38 പേര്‍ മരിച്ചു

Synopsis

ബാഗ്ദാദ്:  ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഇരട്ടസ്‌ഫോടനത്തില്‍ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 65 ലേറെപേര്‍ക്ക് പരിക്കേറ്റു. രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. അല്‍തായരാന്‍ ചത്വരത്തിന് സമീപമാണ് ബെല്‍റ്റില്‍ ബോബ് ഘടിപ്പിച്ച ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. ആള്‍ക്കൂട്ടത്തിന് നടുവിലായിരുന്നു ഇവര്‍. സാരമായ പരിക്കുകളോടെ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും കൂടിയേക്കും. 

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസുമായുള്ള യുദ്ധം പൂര്‍ത്തിയായതായി കഴിഞ്ഞ ഡിസംബറിലാണ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചത്. അതിന് ശേഷവും രാജ്യത്ത് ആക്രമണങ്ങള്‍ തുടരുകയാണ്. ശനിയാഴ്ച്ച ഏദന്‍ സ്‌ക്വയറിന് സമീപം നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

അമേരിക്കയുടെ വെനസ്വേല ആക്രമണം: സുപ്രധാന ഇടപെടലുമായി ഇന്ത്യ; വെനസ്വേലയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം, യാത്രകൾ ഒഴിവാക്കണം
കോൺഗ്രസ് പ്രവർത്തകനായ തൊഴിലാളി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തി; എഎപി നേതാവടക്കം പ്രതിസ്ഥാനത്ത്: രാഷ്ട്രീയ കൊലപാതകമെന്ന് പഞ്ചാബ് പൊലീസ്