
മുംബൈ: മുംബൈയില്‍ ഒരു വ്യാപാരിയുടെ 150 കോടിയോളം കള്ളപ്പണം വെളുപ്പിക്കാന്‍ നാല് ബാങ്കുകള്‍ കൂട്ടുനിന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നവംബര്‍ എട്ടിനുശേഷം റദ്ദാക്കിയ നോട്ടുകള്‍ അനേകം വ്യാജ കമ്പനികളുടെ പേരില്‍ നിക്ഷേപിച്ചായിരുന്നു വെളുപ്പിക്കല്‍. സാവേരി ബസാറിലെ ഒരു വ്യവസായിയെ സഹായിക്കുക്കാനായി പണത്തിന്റെ ഉറവിടം അന്വേഷിക്കാതെ നിക്ഷേപം സ്വീകരിക്കുകയായിരുന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ട്രേറ്റിന്റെ നിഗമനം. സ്വര്‍ണവ്യാപരത്തില്‍നിന്നും ലഭിച്ച തുകയാണ് ബാങ്കില്‍ നിക്ഷേപിച്ചത് എന്നാണ് വ്യാപാരിയുടെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam