കൊല്‍ക്കത്ത: കൊൽക്കത്തയിൽ നാലു വയസ്സുകാരിയെ സ്കൂളിലെ കായികാധ്യാപകർ ലൈംഗിക പീഡനത്തിനിരയാക്കി. കൊൽക്കത്തയിലെ ജി ഡി ബിർള സ്കൂളിലാണ് സംഭവം. സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ് ക്രൂര പീഡനത്തിനിരയായത്. സ്കൂളിന്‍റെ ശുചിമുറിയിൽ വച്ച് രണ്ട് കായികാധ്യാപകർ ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കരഞ്ഞു കൊണ്ട് വൈകിട്ട് വീട്ടിൽ വന്ന കുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ട രക്ഷിതാക്കൾ ഡോക്ടറെ സമീപച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിക്കൾ പൊലീസിൽ പരാതി പെടുകയായിരുന്നു. ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് ശുചിമുറിയിൽ കൊണ്ടുപോയി തന്നെ ഉപദ്രവിക്കുകയായിരുന്നു വെന്ന് കുട്ടി അമ്മയോട് പറഞ്ഞു. കുട്ടി ഇപ്പോൾ ബംഗാളിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിൽ രക്ഷിതാക്കൾ നടത്തിയ പ്രകടനം ആക്രമാസക്തമായതിനെ തുടർന്ന് സ്കൂളിന് സുരക്ഷയേർപ്പെടുത്തി. പ്രശ്നത്തിൽ ബംഗാൾ സർക്കാർ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയമിച്ചതായി വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി അറിയിച്ചു. സംഭവത്തിൽ രണ്ടു അധ്യാപകരെയും പൊലീസ് അറസ്റ്റുചെയ്തു അറസ്റ്റിലായ അധ്യാപകർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.