
തായ്വാൻ: ചെവിക്കുള്ളിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയ 52കാരിയുടെ ചെവിയിൽനിന്ന് നാല് ഇഞ്ച് നീളമുള്ള പഴുതാരയെ പുറത്തെടുത്തു. കുറച്ചു ദിവസമായി ചെവിക്കുള്ളിൽ കഴിയുകയായിരുന്ന പഴുതാരയെ ജീവനോടെയാണ് ഡോക്ടർമാർ പുറത്തെടുത്തത്. തായ്വാനിലെ ചിയായിലാണ് സംഭവം.
ചെവിക്കുള്ളിൽ എന്തോ ഇഴയുന്നതായി സംശയം തോന്നിയ വീട്ടമ്മ പരിശോധനയ്ക്കായി ചാങ് ഗുംഗ് മെമ്മോറിയൽ ആശുപത്രിയിൽ എത്തിയതായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചെവിക്കകത്ത് പഴുതാരയെ കണ്ടെത്തി. പിന്നീട് കടിയേറ്റാൽ പ്രതിരോധിക്കുന്നതിനായി അനസ്തെറ്റിക് സ്പ്രേ പ്രയോഗിച്ചതിനുശേഷം ചവണ ഉപയോഗിച്ച് പഴുതാരയെ ഡോക്ടർമാർ പുറത്തെടുത്തു.
10 സെന്റീ മീറ്ററോളം നീളമുള്ള പഴുതാരയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആശുപത്രി അധികൃതരും ഡോക്ടർമാരും. അതേസമയം സ്ത്രീയുടെ ചെവിക്ക് യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam